ഇടുക്കി: ഹാംലെറ്റ് പദ്ധതിയുടെ മറവില്‍ തട്ടിപ്പ് നടന്നെന്ന വിവരത്തെത്തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഞ്ഞിക്കുഴി ഉമ്മന്ചാണ്ടിക്കോളനിയിലും വട്ടവടയിലുമാണ് അന്വേഷണം. വനവാസികളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി വികസനവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. വനവാസിക്കുടികളുടെ വികസനത്തിന് ഒരു കോടിയാണ് അനുവദിക്കുക.
പദ്ധതിയുടെ പ്രയോജനം ഈ രണ്ടു കുടിക്കാര്‍ക്കും ലഭിച്ചില്ലെന്ന വിവരത്തെത്തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം ഇടപെട്ടത്. റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം എസ്പിക്ക് കൈമാറും. നാടുകാണിയില്‍ നടപ്പാക്കിയ ഹാംലെറ്റ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കുളമാവ് പോലീസ് കരാറുകാര്‍ക്കെതിരെ കേസും ചാര്‍ജ് ചെയ്തു. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
രണ്ട് മാസം മുന്‍പ് ജില്ലയിലെ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തുകയും എട്ടിടങ്ങളിലായി കോടികളുടെ തട്ടിപ്പ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഒരു കേസില്‍ പോലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഭരണ തലത്തിലുള്ളവരുടെ ഇടപെടലാണ് അറസ്റ്റ് വൈകിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: