ലണ്ടന്‍: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലോക ചാമ്പ്യന്‍ ജര്‍മനിക്കും മുന്‍ ചാമ്പ്യന്‍ ഇംഗ്ലണ്ടിനും ജയം. ജര്‍മനി കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തപ്പോള്‍, ഇംഗ്ലണ്ട് ദുര്‍ബലരായ മാള്‍ട്ടയെ 2-0ന് മറികടന്നു.
ഹാംബര്‍ഗില്‍ നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ തോമസ് മുള്ളറുടെ ഇരട്ട ഗോള്‍ ജര്‍മനിക്ക് മിന്നും ജയമൊരുക്കി. 13, 65 മിനിറ്റില്‍ മുള്ളര്‍ ലക്ഷ്യം കണ്ടു. 49ാം മിനിറ്റില്‍ ടോണി ക്രൂസും ഗോള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ വടക്കന്‍ അയര്‍ലന്‍ഡ് എതിരില്ലാത്ത നാലു ഗോളിന് സാന്‍ മരിനൊയെ കീഴടക്കി. അതേസമയം, നോര്‍വെയെ അസര്ബെയ്ജാന് ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി.
ഗ്രൂപ്പ് എഫില്‍ വെംബ്ലിയിലാണ് മാള്‍ട്ടയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. നായകന് വെയ്ന്‍ റൂണി നിറംമങ്ങിയ കളിയില്‍ 29ാം മിനിറ്റില്‍ ഡാനിയല്‍ സ്റ്ററിഡ്ജും 38ാം മിനിറ്റില്‍ ദലെ അലിയുമാണ് സ്കോര്‍ ചെയ്തത്. ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ സ്കോട്ട്ലന്‍ഡും ലിത്വാനിയയും സമനിലയില്‍ പിരിഞ്ഞപ്പോള്‍ (1-1), സ്ലൊവേന്യ, സ്ലൊവാക്യയെ കീഴടക്കി (1-0).
ഗ്രൂപ്പ് ഇയില്‍ പോളണ്ട് രണ്ടിനെതിരെ മൂന്നു ഗോളിന് ഡെന്മാര്ക്കിനെ വീഴ്ത്തി. റോബോര്ട്ടൊ ലെവന്‍ഡോവ്സ്കിയുടെ ഹാട്രിക്കില്‍ പോളിഷ് ജയം. കാമില്‍ ഗ്ലിക്കിന്റെ സെല്‍ഫ് ഗോളും, യൂസുഫ് പൗള്സെന്റെ ഗോളുമാണ് ഡെന്മാര്ക്കിന്റെ ആശ്വാസം. മറ്റൊരു കളിയില്‍ റൊമാനിയ എതിരില്ലാത്ത അഞ്ചു ഗോളിന് അര്‍മേനിയയെ മുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: