തിരുവനന്തപുരം: ഭാരതത്തിന് യുദ്ധം ചെയ്യാന്‍ താത്പര്യല്ലെന്നും പക്ഷേ സഹിക്കുന്നതിന് പരിധിയുണ്ടെന്നും ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. അഖില ഭാരതീയ പൂര്‍വസൈനിക സേവാപരിഷത്തിന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരത-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വ്യാപകമാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ആളും അര്‍ഥവും നല്കി സഹായിക്കാന്‍ ശേഷിയുള്ളവരുണ്ട്. എന്നാല്‍ ധൈര്യത്തിലും വീര്യത്തിലും മുന്നില്‍ നില്ക്കുന്ന നമ്മുടെ സൈനികര്‍ക്ക് അതൊന്നും പ്രശ്നമല്ല. നാം ചെയ്യേണ്ടത് അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ മനോവീര്യം ശക്തിപ്പെടുത്തുക എന്നതാണ്. അതിനു പകരം പത്ത് വോട്ടിനുവേണ്ടി രാജ്യത്തെ ഒറ്റികൊടുക്കരുത്. ഇവിടുത്തെ വിവരങ്ങള്‍ ചോര്‍ത്തി ശത്രുക്കള്‍ക്ക് നല്‍കുന്നവരുമുണ്ട്. അതിര്‍ത്തിയില്‍ പടപൊരുതുന്നവര്‍ ഏതു സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് നാട്ടിലുള്ളവര്‍ക്ക് അറിയില്ല.
വിരമിച്ച സൈനികര്‍ക്ക് നാടിന്റെ പുരോഗതിക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാനാകും. വിരമിച്ച സൈനികര്‍ക്ക് കൃഷി നല്ലൊരു ജീവനോപാധിയാണ്. നെല്‍കൃഷി ലാഭകരമല്ലെങ്കിലും പച്ചക്കറി, പൂ തുടങ്ങിയ കൃഷികള്‍ ലാഭകരമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച രീതിയില്‍ കൃഷി ചെയ്യാനുള്ള വന്‍ പദ്ധതികളാണ് മോദി സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. എല്ലാറ്റിനും അന്യസംസ്ഥാനങ്ങളെ നോക്കിയിരിക്കുന്ന കേരളം പതിവുകള്‍ മാറ്റിവച്ച് കൃഷിയില്‍ സ്വയംപര്യാപ്തത നേടണം. അതിന് വിരമിച്ച സൈനികര്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അഖിലഭാരതീയ പൂര്‍വസൈനിക സേവാപരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബി. വേണു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. വിനോദ്കുമാര്‍ മരിച്ച അംഗങ്ങള്‍ക്കും അതിര്‍ത്തിയില്‍ വീരമൃത്യവരിച്ച ജവാന്മാര്ക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന്, വൈസ് പ്രസിഡന്റ്മാരായ കേണല്‍ ആര്.ജി. നായര്‍, മേജര്‍ എ.കെ. ധനപാലന്, ജനറല്‍സെക്രട്ടറി കെ. വേലായുധന്, കെ. ഗോപകുമാര്‍, അജി ഗോവിന്ദലാല്, ബി. വേണു, എന്‍.ബി. പത്മകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ എം.എസ്. രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: