തിരുവനന്തപുരം: കര്‍ഷകരെ സഹായിക്കുന്നതിന് അടിയന്തിര ആശ്വാസ പദ്ധതികള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കണമെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകും’ എന്ന് വാഗ്ദാനം നല്കിയവര് വിദ്യാഭ്യാസ മേഖല ആകെ താറുമാറാക്കി. സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശന വിഷയത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ നയസമീപനമാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ സമരം ചെയ്യുകയും ഭരണത്തിലേറുമ്പോള്‍ സ്വാശ്രയമാനേജുമെന്റുകളുടെ വക്താക്കളാകുകയും ചെയ്യുന്ന ഇരട്ടത്താപ്പുനയമാണ്. ഈ രണ്ടുമുന്നണികളും ഒരേ തൂവല്‍ പക്ഷികളാണെന്ന് കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി.
വൈസ് ചെയര്മാന് ബെന്നി പെരുമ്പള്ളി അധ്യക്ഷനായിരുന്നു. എം.എന്‍. ഗിരി, എന്‍.എന്‍. ഷാജി, കെ.ജി. വിജയകുമാരന്‍ നായര്‍, ആന്റണി സെബാസ്റ്റ്യന്‍, കെന്നഡി കരിമ്പിന് കാലായില്‍, ബിജി മണ്ഡപം, സുധീഷ് നായര്‍, നജീം പോരുവഴി, ഡോ. ജോര്‍ജ്ജ് എബ്രഹാം, താളനാനി, അനീഷ് ഇരട്ടയാനി, നന്ദന പൂമത്ത്, സണ്ണി തോമസ് പാലക്കാട്ടുകുന്നേല്‍, രതീഷ് വടയാറ്റ്, പി.എന്‍.ഗോപിനാഥന് നായര്‍, ബിപിന്‍ കട്ടപ്പന, ഹക്കീം ജെ.കെ. മുഹമ്മദ് രാജ, എന്‍. കരുണാകരന് നായര്‍, പി.എ.റഹീം, കെ.ജെ.ടോമി, എം.ജെ.മാത്യു, ഉഷ ജയകുമാര്‍.വി.എസ്, ലൈജി തോമസ്, ജോ പാലോക്കാരന്‍, അബ്ദുള്‍ കലാം, കെ.കെ.ബാബു കാഞ്ഞങ്ങാട്, ടി.രാജേഷ്, സാം കാവുമണ്ണില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: