ശ്രീനഗര്‍: ഭാരത- പാക്ക് അതിര്‍ത്തിയില്‍ ഏതാക്രമണവും നേരിടാന്‍ തയ്യാറാണെന്ന് സൈന്യം. അതിര്‍ത്തിയില്‍ സൈന്യം കനത്ത ജാഗ്രതയിലാണ്. അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണരേഖ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും നിയന്ത്രണ രേഖയിലെ നൗഷറ സെക്ടറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. നിയന്ത്രണരേഖയിലെ പ്രതിരോധം കുറ്റമറ്റതാണ്. സൈനികര്‍ ആവേശത്തിലാണ്. 24 മണിക്കൂറും ഏത് തിരിച്ചടിയെയും നേരിടാന്‍ സജ്ജരാണെന്നും സൈന്യം വക്തമാക്കി.
ഭാരതത്തിന്റെ മിന്നലാക്രമണത്തിനു തിരിച്ചടി നല്കാന് പാക്ക് സൈന്യം തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും വെടിനിര്‍ത്തല്‍ ലംഘനവും തുടരുന്നുണ്ട്. അതിനിടെ, ദസറ, മുഹറം ആഷോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: