കൊട്ടാരക്കര: ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ. കവിയുടെ പാട്ട് തങ്ങളെ ഉദ്ദേശിച്ചാണ് പാടിയതെന്നാണ് ഉഗ്രന്‍കുന്ന് നിവാസികള്‍ പറയുന്നത്. കൊട്ടാരക്കരയുടെ മാലിന്യം പേറാന്‍ വിധിക്കപ്പെട്ട ഇവര്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷേ കേള്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലന്ന് മാത്രം.
പഞ്ചായത്തിന്റെ പരിമിതികളില്‍ നിന്നും നഗരസഭയുടെ പ്രൗഡിയിലെത്തിയിട്ടും കൊട്ടാരക്കരയുടെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ക്ലീന്‍ കൊട്ടാരക്കര പദ്ധതിയും ഫലപ്രദമാകുന്നില്ലന്ന് വ്യാപകപരാതി ഉയര്‍ന്ന് കഴിഞ്ഞു. കൊട്ടാരക്കരയില്‍ മാലിന്യസംസ്കരണത്തിന് യാതൊരുവിധ ശാസ്ത്രീയ സംവിധാനവും ഇല്ലാത്ത സ്ഥിതിയാണിപ്പോള്‍. വല്ലപ്പോഴും ടൗണില്‍ നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ റെയില്‍വേ സ്റ്റേഷന് കവലക്ക് സമീപത്തെ ഉഗ്രന്‍കുന്നില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
പ്രതിദിനം ഏഴ് മെട്രിക് ടണ്‍ മാലിന്യം കൊട്ടാരക്കര ടൗണില്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഇവ ഉഗ്രന്‍കുന്നില്‍ എത്തിക്കുന്നുവെങ്കിലും സംസ്കരിക്കാന്‍ സംവിധാനമില്ല. ഇത് കുന്നുകൂടുന്നത് പ്രദേശവാസികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. മാലിന്യം മണ്ണിലേക്ക് അലിഞ്ഞിറങ്ങി സമീപത്തെ വീടുകളിലെ കിണറുകളില്‍ എത്തുന്നുണ്ട്. ഇതുമൂലം കിണര്‍വെള്ളം കുടിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മാലിന്യങ്ങള്‍ പട്ടിയും കാക്കയും മറ്റും കൊത്തിവലിച്ച് കിണറുകളിലും മുറ്റത്തും കൊണ്ട് വന്നിടുന്നത് പതിവ് കാഴ്ചയാണ്. സഹികെട്ട സമരങ്ങള്‍ പലതു ചെയ്തെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. ഇവിടുത്തെ പ്ലാന്റ് പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. ഇവിടെ എത്തിക്കുന്ന മാലിന്യം സംസ്കരിക്കാന്‍ മണ്ണെണ്ണയും തീപ്പെട്ടിക്കോലും തന്നെയാണ് ഇന്നും ആശ്രയം. ക്ലീന്‍ കൊട്ടാരക്കര പദ്ധതി ഏറ്റെടുത്തിരിക്കുന്ന കരാറുകാരനും നഗരസഭയും വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് മാസം മാലിന്യനീക്കത്തിന് നിശ്ചിത തുക കൃത്യമായി ഈടാക്കുന്നുണ്ടെങ്കിലും മാലിന്യം ഉഗ്രന്‍കുന്നില്‍ തള്ളി മണ്ണിട്ട് മൂടുകയാണ് പലപ്പോഴും ചെയ്യുന്നത്. 2004ല്‍ ഒരേക്കര്‍ മൂന്ന് സെന്റ് സ്ഥലം ഉഗ്രന്‍കുന്നില്‍ വാങ്ങി 25 ലക്ഷം രൂപ ചെലവില്‍ ഇവിടെ മാലിന്യസംസ്കരണപ്ലാന്റും സ്ഥാപിച്ചത്.
തൃശൂരിലെ ചീരന്‍ മയൂരയാണ് പ്ലാന്റ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി നല്ല രീതിയില്‍ സംസ്കരണം നടന്നുവരവെ 2008ല്‍ പ്ലാന്റ് തകര്‍ന്നുവീണു. പിന്നീട് അറ്റകുറ്റപ്പണികള്‍ക്കായി ഏറെ തുക ചിലവഴിച്ചെങ്കിലും പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങാനായില്ല. നഗരസഭയായി മാറും മുന്‍പാണ് പഞ്ചായത്ത് അധികൃതര്‍ ക്ലീന്‍ കൊട്ടാരക്കര പദ്ധതിയുമായി രംഗത്ത് വന്നത്.
എന്‍വയോണ്‍മെന്റ് ടെക്നോളജീസ് എന്ന സ്വകാര്യ സംരം’കരുമായി സഹകരിച്ചായിരുന്നു പദ്ധതി. ഉറവിടങ്ങളില്‍ നിന്നും മാലിന്യസംസ്കരണം എന്നതായിരുന്നു പദ്ധതി വഴി ഉദ്ദേശിച്ചത്. എന്നാല്‍ ഇത് ഇപ്പോള്‍ ഇവിടുത്തുകാര്‍ക്ക് ശാപമായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: