നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യം അഭിവൃദ്ധിപ്പെടുകയാണെന്ന് ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതത്തിന്റെ വളര്‍ച്ച കാണാന്‍ ആഗ്രഹിക്കാത്ത ചിലര്‍ ലോകത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയദശമി ദിനത്തോടനുബന്ധിച്ച് നടത്തിയ വാര്ഷികപ്രഭാഷണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് എണ്ണപകരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ക്ക് യോജിച്ച മറുപടിയാണ് ഭാരത സൈന്യം നല്‍കിയത്. മിര്‍പൂര്‍, മുസാഫറാബാദ്, ഗില്‍ജിത്, ബാള്ട്ടിസ്ഥാനി എന്നിവയെല്ലാമടങ്ങിയ കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഗോസംരക്ഷണത്തിന്റെ പേരില്‍ നിയമലംഘനം നടത്തുന്നവര്‍ ഗോരക്ഷകരല്ല. ഇതിന്റെ പേരില്‍ നിയമം ലംഘിക്കാന്‍ പാടില്ല. നിയമം ലംഘിക്കുന്നവരെ ഗോരക്ഷകരുമായി താരതമ്യപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമം നടത്തുന്ന ഗോരക്ഷകരെ ഗോസേവകരില് നിന്നു വേര്‍തിരിച്ച് കാണണമെന്നും ഗോസംരക്ഷണത്തിന്റെ പേരില്‍ നിയമത്തെ ദുരുപയോഗം ചെയ്യാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: