തിരുവനന്തപുരം: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്. എന്നാല്‍, ഇക്കാരണത്താല്‍ അടുത്ത അഞ്ചു വര്‍ഷം സംസ്ഥാനത്ത് പവര്‍കട്ടോ, ലോഡ് ഷെഡ്ഡിംഗോ ഉണ്ടായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് ആവശ്യമായ 65 ശതമാനം വൈദ്യുതിയും പുറത്ത് നിന്നാണ് വാങ്ങുന്നത്. വൈദ്യുതി പ്രതിസന്ധി നേരിടാന്‍ പരിസ്ഥിതിക്ക് യോജിച്ച ജലവൈദ്യുത പദ്ധതികള്‍ വേണം. മൂന്ന് വര്‍ഷത്തിനുള്ളില്‍ സോളാര്‍ പദ്ധതികളില്‍ നിന്ന് 700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം.
അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ച് 400 കെ.വി സബ് സ്റ്റേഷനും ഇരുപത്തി നാല് 220 കെവി സബ് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: