ദുബായ്: കാറിന്റെ ചില്ലുപൊട്ടിച്ച് മലയാളിയുടെ 1,92,000 ദിര്‍ഹം (ഏകദേശം 35 ലക്ഷം രൂപ) മോഷ്ടിച്ചു. ജുമൈറ ലെയ്ക് ടവറിനടുത്ത് പാര്ക്കുചെ്ത കാറില്‍നിന്നാണ് പണം പോയത്. കോഴിക്കോട് സ്വദേശി മോഹന്‍ദാസിന്റേതാണ് പണം.
അജ്മാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടമ മോഹന്‍ദാസിന്റെ പണം, കാഞ്ഞങ്ങാട് സ്വദേശി അറഫാത്ത് ചിത്താരിയുടെ കാറില്‍നിന്നാണ് നഷ്ടപ്പെട്ടത്. അറഫാത്ത് ലംബര്ഗ് വേള്‍ഡ് ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയിലെ മെസഞ്ചറാണ്.
അജ്മാനിലെ ഒരു ബാങ്കില്‍ കമ്പനി അക്കൗണ്ടില്‍നിന്ന് മോഹന്‍ദാസിനു വേണ്ടി പണം പിന്‍വലിച്ച് മടങ്ങുമ്പോഴാണ് സംഭവം. പണം പിന്‍വലിക്കുന്നതും മറ്റും കൃത്യമായി അറിയാവുന്നവരാണോ മോഷണത്തിനു പിന്നിലെന്നു സംശയിക്കുന്നു. 46 ലക്ഷത്തോളം രൂപ പിന്‍വലിച്ചു. അതില്‍ 11 ലക്ഷം വേറൊരു അക്കൗണ്ടില്‍ നിക്ഷേപിച്ചു.
ശേഷിച്ച തുകഅടങ്ങിയ ബാഗ് കാറില്‍ വെച്ച് പാര്‍ക്ക് ചെയ്ത് മറ്റൊരു സാമ്പത്തിക ഇടപാടിനു പോയവേളയിലാണ് ചില്ല് തകര്‍ത്ത് പണം കവര്‍ന്നത്. ഡ്രൈവറുടെ വശത്തെ ചില്ല് തകര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: