ആലപ്പുഴ: വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. ജില്ലയിലെ ആയിരക്കണക്കിന് കുരുന്നുകള്‍ നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ചു. ക്ഷേത്രങ്ങള്‍ക്ക് പുറമെ പ്രധാന ഗ്രന്ഥശാലകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ആദ്യാക്ഷരം കുറിക്കാനായി രാവിലെ മുതല്‍ നിരവധിപേരെത്തി. രാഷ്ട്രീയ രംഗത്തെയും സാഹിത്യ സാംസ്ക്കാരിക കലാരംഗത്തെ പ്രമുഖരെല്ലാം കുരുന്നുകളെ എഴുത്തിനിരുത്തി.
എഴുത്തിനിരുത്തല്‍ ചടങ്ങിനു പുറമെ നൃത്തം,സംഗീതം, ചിത്രകല എന്നിവയിലും ആദ്യാക്ഷരം കുറിക്കുന്ന ദിവസമായതിനാല്‍ കലാപീഠങ്ങളിലും നല്ലതിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ തന്നെ ക്ഷേത്രങ്ങളിലും മറ്റും വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു.
ആലപ്പുഴ കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ രാവിലെ ഏഴിന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു.
ദേശീയസംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടിയ ആലപ്പുഴ രാജശേഖരന് നായര്‍ കുട്ടികളെ എഴുത്തിനിരുത്തി. ശ്രീഭുവനേശ്വരി സാഹിത്യശ്രേഷ്ഠപുരസ്കാരം നേടിയ ചരിത്രഗ്രന്ഥരചയിതാവായ ഡോ. കെ. കമലന് പുരസ്കാരസമര്‍പ്പണവും ആദരിക്കലും റിട്ട ജില്ലാപോലീസ് മേധാവി കെ.എന്‍. ബാല്‍ നിര്‍വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് കെ.എസ്. ഷാജി കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അറവുകാട് ശ്രീദേവി ക്ഷേത്രത്തില്‍ വിദ്യാരംഭത്തിന് മന്ത്രി ജി. സുധാകരന്, കലവൂര്‍ എന്‍. ഗോപിനാഥ്, ഡോ. ബി. പത്മകുമാര്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ തുടങ്ങിയത്തി. വളവനാട് പുത്തന്‍കാവ് ദേവീക്ഷേത്രത്തില്‍ ക്ഷേത്രമേല്‍ശാന്തി വിജുശാന്തികള്, പ്രമോദ് ശാന്തികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി. ആലിശ്ശേരി ശ്രീഭഗവതി ക്ഷേത്രം, പറവൂര്‍ ശ്രീഭഗവതി ക്ഷേത്രം, കൈതത്തില്‍ ഗുരുദേവ ശ്രീശാരദാക്ഷേത്രം, മാരാരിക്കുളം ശ്രീ അന്നപൂര്‍ണ്ണേശ്വരി ദേവീ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെമുതല്‍ വിശേഷപൂജകളും പൂജയെടുപ്പും നടന്നു. ശങ്കരമംഗലത്ത് തകഴി സ്മാരകത്തില്‍ വിദ്യാരംഭത്തിന് മന്ത്രി ജി. സുധാകരന്, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. നെടുമുടി ഹരികുമാര്‍, ഡോ. സാബന്‍ കെ.വി, ഡോ. അമൃത തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തി. അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലും മന്ത്രി ജി. സുധാകരന് വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. പറവൂര്‍ പബ്ലിക് ലൈബ്രറി, പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാല,തുമ്പോളി ശ്രീനാരായണഗുരുദേവ സ്മാരക സമിതി എന്നിവിടങ്ങളിലും രാവിലെ വിദ്യാരംഭവും പൂജയെടുപ്പും നടന്നു.
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വിജയദശമിയോടനുബന്ധിച്ച് നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രമുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി എന്നിവര്‍ എഴുത്തിനിരുത്തിന് നേതൃത്വം നല്കി. പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും എഞ്ചുവടിയും മധുരവും നല്കി. പുലര്‍ച്ചെ ആറിന് തുടങ്ങിയ വിദ്യാരംഭം രണ്ടുവരെ നീണ്ടു. ആദിത്യ കൃഷ്ണ, അഭിഷേക് കൃഷ്ണ എന്നിവരുടെ കീബോര്‍ഡ് അരങ്ങേറ്റവും, മണക്കാല ഗോപാലാകൃഷ്ണന്റെ സംഗീത സദസ്സും നടന്നു.
തുറവൂര്‍ മഹാക്ഷേത്രത്തില്‍ രാവിലെ ഭക്തജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. പതിനൊന്ന് മണിയോടെ ആരംഭിച്ച പ്രസാദ് ഊട്ടില്‍ ആയിരക്കണക്കിനു പേര് പങ്കെടുത്തു.വൈകിട്ട് ഗജവീരന്മാര് അണിനിരന്ന കാഴ്ച ശ്രീബലിയും നടന്നു കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രം, പ റ യ കാട് നാലു കുളങ്ങര മഹാദേവി ക്ഷേത്രം, പുതിയകാവ് ദേവുങ്കല് ക്ഷേത്രം, വയലാര്‍ നീലിമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രം, കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാക്ഷേത്രം, പാട്ടുകൂളങ്ങര മഹാദേവി ക്ഷേത്രം, ആ മേഴ്ത്ത് ദുര്‍ഗ്ഗാദേവി ക്ഷേത്രം, എരമല്ലൂര്‍ സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം കൂരുന്നുകളെ എഴുത്തിനിരുത്താന്‍ നൂറുകണക്കിന് ഭക്തര്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: