തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളം നല്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ നിയമനങ്ങളും പിഎസ്സിക്ക് വിടണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് ആവശ്യപ്പെട്ടു.
ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ ഭരണത്തിലേറുന്നവരുടെ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വീതംവയ്ക്കുന്നു. ഇരുമുന്നണികളും ഇതില്‍ വ്യത്യസ്തരല്ല, കെഎസ്ആര്‍ടിസി പോലെയുള്ള സ്ഥാപനങ്ങള്‍ ഇതിന്റെ ദുരന്തമാണ് അനുഭവിക്കുന്നത്.
യുഡിഎഫ് നടത്തിവന്ന അഴിമതികള്‍ തുടരാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് പല മന്ത്രിമാരുടെയും പ്രതികരണത്തിന്റെ പൊരുള്‍. അര്‍ഹതയും കഴിവുമുള്ളവരെ എല്ലാ രംഗങ്ങളില്‍ നിന്നും ഒഴിവാക്കുന്ന സര്‍ക്കാര്‍ നയം അടിസ്ഥാനവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് ഭീഷണിയാണ്.
അംജത് അലിഖാനെപ്പോലുള്ള വിഖ്യാതരെ മറയാക്കി അഴിമതി നടത്തിയ അക്കാദമി തലവന്മാരില് നിന്നു തുക കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അഴിമതിയെ രാഷ്ട്രീയ വൈരം തീര്‍ക്കുന്നതിനുള്ള ആയുധമാക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹം എല്ലാവരുടെയും മുഖ്യമന്ത്രിയല്ല എന്നതിന് തെളിവാണെന്നും പുഞ്ചക്കരി പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: