കൂത്തുപറമ്പ്: വാളാങ്കിച്ചാലിലെ കൊലപാതകത്തിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തുന്ന തേര്‍വാഴ്ച പരിഷ്കൃത സമൂഹത്തിന്ന് ചേര്‍ന്നതല്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവിച്ചു.
കൊലപാതകങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെങ്കിലും സിപിഎമ്മുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം കൊള്ളയും തീവെപ്പും നടക്കുന്നതും വസ്തുവകകളും വീടുകളും നശിപ്പിക്കുന്നതും തുടര്ക്കകഥയാവുകയാണ്. പാതിരിയാട്, വളാങ്കിച്ചാല്‍, പടുവിലായി, അഞ്ചരക്കണ്ടി, ഊര്‍പ്പള്ളി മേഖലകളില്‍ നിരവധി വീടുകളും സ്ഥാപനങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും തച്ചുതകര്ത്തിരിക്കയാണ്. ലക്ഷക്കണക്കിന്ന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന്റെ ഏകപക്ഷീയ അക്രമങ്ങളാണ് ഈ മേഖലയില്‍ മുമ്പ് നടന്നിട്ടുള്ളത. ഇനിയും ജില്ലാ നേതൃത്വം ഇത്തരം അക്രമപരമ്പരകള്‍ക്ക് അനുമതി നല്കുകയാണെങ്കില് ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കേണ്ടിവരുമെന്നും സത്യപ്രകാശ് തുടര്‍ന്ന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: