പേരാവൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിമ്മിജോര്‍ജ്ജ് ഫൗണ്ടേഷന്റെ 28-ാമത് അവാര്‍ഡിന് ഇന്ത്യന്‍ ഹോക്കിതാരവും ഇന്ത്യന്‍ ടീം നായകനുമായ ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷ് അര്‍ഹനായി. 25000 രൂപയും പ്രശസ്തി ഫലകവുമാണ് അവാര്‍ഡ്.
ജിമ്മിജോര്‍ജ്ജ് ഫൗണ്ടേഷന് ചെയര്‍മ്മാന്‍ ജോസ് ജോര്‍ജ്ജ്, അഞ്ചു ബോബി ജോര്‍ജ്ജ്, റോബോര്‍ട്ട് ബോബി ജോര്‍ജ്ജ്,ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് ശ്രീജേഷിനെ തിരഞ്ഞെടുത്തത്. ജിവി രാജ സ്പോര്‍ട്സ് സ്കൂളിലൂടെ കായിക രംഗത്തെത്തിയ ശ്രീജേഷ് 2004ല്‍ ദേശീയ ജൂനിയര്‍ ടീമിലും 2006ല്‍ സീനിയര്‍ ടീമിലും അംഗമായി. 2016 റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായിരുന്നു. 2015ല്‍ അര്‍ജ്ജുന അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. 2011ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് രാജ്യത്തിന്റെ അഭിമാനതാരമായി മാറിയത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സിലും പങ്കെടുത്തു. രാജ്യത്തെ മികച്ച ഹോക്കി താരത്തിനുള്ള ധൃവ ബത്ര അവാര്‍ഡും ശ്രീജേഷിന് ലഭിച്ചിരുന്നു. 2014 ഇല് ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗയിംസില് സ്വര്‍ണ്ണം, കോമണ്‍വെല്‍ത്ത് ഗയിംസില് വെള്ളി, 2015ലെ ഹോക്കി വേള്‍ഡ് ലീഗില്‍ വെങ്കലം, 2016 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി തുടങ്ങിയ നേട്ടങ്ങളാണ് ശ്രീജേഷിനെ ജിമ്മിജോര്‍ജ്ജ് അവാര്‍ഡിന് അര്‍ഹനാക്കിയത്. അവാര്‍ഡ് ഡിസംബര്‍ 3ന് പേരാവൂരില്‍ വിതരണം ചെയ്യും. ജിമ്മി ജോര്‍ജ്ജിന്റെ വെര്പാടിന് 29 വയസ് തികയുന്ന നവംബര്‍ 30ന് തുണ്ടി ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ 4ദിവസം നീണ്ട് നില്ക്കുന്ന വോളീബോള്‍ മത്സരത്തിനും തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ പേരാവൂര്‍ പ്രസ്സ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫൗണ്ടേഷന് ചെയര്‍മ്മാന്‍ ജോസ് ജോര്‍ജ്ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, ജോസഫ് ജോര്‍ജ്ജ്, സ്റ്റാന്‍ലി ജോര്‍ജ്ജ്, ബൈജു ജോര്‍ജ്ജു, എ.എം ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.
ബിജെപി അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: