ചെറുതോണി: കരിമ്പന്‍ മണിപ്പാറ കാനം ഭാഗത്ത് വനപാലകരെ നാട്ടുകാര്‍ വളഞ്ഞുവച്ചു. നഗരമ്പാറ റെയ്ഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജെയ്സണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെയാണ് നാനൂറോളം വരുന്ന പ്രദേശവാസികള്‍ ചേര്‍ന്ന് തടഞ്ഞത്.
കുടിയൊഴിപ്പിക്കാനായി എത്തിയെന്ന് കരുതിയാണ് നാട്ടുകാര്‍ പ്രകോപിതരായത്. തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. 40 വര്‍ഷങ്ങളായി വാഴത്തോപ്പ് കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ അതിര്‍ത്തിഗ്രാമമായ മണിപ്പാറ കാനത്തില്‍ ജനവാസം ആരംഭിച്ചിട്ട്. ഇതിനിടെ പട്ടയനടപടികള്‍ പൂര്‍ത്തിയായ ഭൂമിയും
ഇതില്‍ ഉള്‍പ്പെടും. ജനങ്ങളെ കുടിയിറക്കുന്നതിന് മുന്നോടിയായി വീടുകള്‍ തോറും വിവരശേഖരണത്തിന് എത്തിയതാണ് ഉദ്യോഗസ്ഥരെന്നാണ് ജനങ്ങള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയതോടെ വനപാലകര്‍ നടപടികള്‍ നിര്‍ത്തിവച്ചു. എന്നാല്‍ കളക്ടര്‍ , ഡി.എഫ്.ഒ , റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തിയ ശേഷം മാത്രമേ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയുള്ളുവെന്നനിലപാടില് നാട്ടുകാര്‍ ഉറച്ചുനിന്നു.
പ്രദേശവാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഇരുപഞ്ചായത്തുകളിലേയും പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാപഞ്ചായത്ത് അംഗം വിഷ്ണു കെ ചന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, എം.എല്‍.എ റോഷി അഗസ്റ്റിന്, എം.പി ജോയ്സ് ജോര്‍ജ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരും സ്ഥലത്തെത്തി. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ എത്താത്തതിനെ തുടര്‍ന്ന് ജനങ്ങളും നേതാക്കളും പ്രകടനമായെത്തി ഇടുക്കി നേര്യമംഗലം സംസ്ഥാന പാത ഉപരോധിച്ചു.
ഇതിനിടെ ജനപ്രതിനിധികള്‍ വനംവകുപ്പ് മന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും സമരപരിപാടികള്‍ അവസാനിപ്പിക്കുവാനും നിര്‍ദേശമുണ്ടായി. കര്‍ഷകരെ കുടിയൊഴിപ്പിക്കല്‍ സര്‍ക്കാര്‍ നിലപാടല്ലെന്നും ഉത്തരവുകളില്ലാതെ എത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് നാലുമണി
യോടെ സമരം അവസാനിപ്പിച്ചു.ഇടുക്കി, കഞ്ഞിക്കുഴി , മുരിക്കാശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: