പൊതു സിവില്‍ കോഡ് ബഹുസ്വരതയെ തകര്‍ക്കുമെന്ന് ഒരു ലീഗ് നേതാവ് പറഞ്ഞതായികേട്ടു. എന്നാല്‍ മതാടിസ്ഥാനത്തിലുള്ള നിയമം മതവിദ്വേഷം വളര്‍ത്തുകയും രാഷ്ട്രത്തിന്റെ ഏകത്വത്തെ തകര്ക്കുകയുമല്ലേ ചെയ്യുക? ഭാരത്തില്‍ അനേകം മതങ്ങള്‍ നിലവിലുണ്ടല്ലോ. അവരൊന്നും ഞങ്ങള്‍ക്ക് ഞങ്ങളുടെ മതാടിസ്ഥാനത്തില്‍, ഞങ്ങള്‍ പറയുന്ന വിധത്തില്‍ നിയമം നിര്ക്കണമെന്നു പറയുന്നില്ലല്ലോ.
ചില മുസ്ലിം സംഘടനകള്‍ മാത്രം എന്നും ഇത്തരം വിഘടനവാദമുഖങ്ങള് ഉയര്‍ത്തുന്നത് എന്തുകൊണ്ട്? സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും മുസ്ലിം ലീഗ് വിഘടനവാദമുന്നയിച്ച് ഭാരതത്തെ വെട്ടിമുറിച്ച് പാക്കിസ്ഥാന് വാങ്ങിച്ചില്ലേ. അന്ന് മുസ്ലിംലീഗ് നേതാക്കള്‍ വാദിച്ചത് മുസ്ലിംകള്ക്ക് തങ്ങളുടെ മതാചാര പ്രകാരം ജീവിക്കാന്‍ സ്വതന്ത്ര ഭാരതത്തില്‍ സാധ്യമാകാതെ വരുമെന്നും അതിനാല്‍ പ്രത്യേക രാഷ്ട്രം വേണമെന്നുമായിരുന്നുവല്ലോ. അത്തരം മതഭ്രാന്തന്മാര്ക്ക് അവരുടെ മതാചാര പ്രകാരം ജീവിക്കാനാണല്ലോ പാക്കിസ്ഥാന് അനുവദിച്ചു കൊടുത്തത്. മതാചാരപ്രകാരം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ എന്തുകൊണ്ട് പാക്കിസ്ഥാനില്‍ പോകാതെ ഇവിടെതന്നെ നിലയുറപ്പിച്ചു?
മറ്റൊരു കാര്യകൂടി ചോദിക്കട്ടെ, മുസ്ലിംകള്ക്ക് മതാടിസ്ഥാനത്തിലുള്ള പ്രത്യേക സിവില്‍ നിയമം വേണമെന്നു വാദിക്കുന്നവര്‍ എന്തുകൊണ്ടാണ് മുസ്ലിം മതാടിസ്ഥാനത്തിലുള്ള ക്രിമിനല്‍ നിയമവും വേണമെന്നു വാദിക്കാത്തത്? ഇതിന്റെ പിന്നിലെ രഹസ്യം അറിയുമ്പോഴാണ് ഇത്തരക്കാരുടെ പൊള്ളത്തരം വ്യക്തമാകുന്നത്. ഖുറാന് 5-ാം അദ്ധ്യായം 38-ാം വാക്യപ്രകാരം മോഷണം എന്ന ക്രിമിനല്‍ കുറ്റത്തിന്റെ ശിഷ മോഷ്ടാവിന്റെ കൈ വെട്ടിക്കളയുക എന്നതാണ്. അതുപോലെ വ്യഭിചാരിക്കുള്ള ശിക്ഷ കല്ലെറിഞ്ഞുകൊല്ലുക എന്നതാണ്. ഖുറാന് പ്രകാരമുള്ള ഇത്തരം ശിക്ഷകളൊന്നും വേണ്ടെന്നുപറയുന്നവര്‍ ഞങ്ങള്‍ക്ക് നാലുകെട്ടാനും, തോന്നുപോലെ മൊഴിചൊല്ലാനും, പുരുഷമേധാവിത്വം സ്ഥാപിക്കാനും മാത്രമായുള്ള നിയമം വേണമെന്നു വാദിക്കുന്നതിലെ ഗുഢലക്ഷ്യം വ്യക്തമല്ലേ. ഖുറാന് 23-ാം അദ്ധ്യായം 6-ാം വാക്യപ്രകാരം പുരുഷന് തന്റെ ഭാര്യമാരെ കൂടാതെ സ്ത്രീകളെ അടിമയായി കൈവശം വക്കാനും അവരുമായി ലൈംഗിക ബന്ധം നടത്താനും അനുവാദമുണ്ട്. ഈ അവകാശവും തങ്ങളുടെ സിവില്‍ കോഡില്‍ ഉള്‍പ്പെടുത്താന്‍ ഇവര്‍ ആവശ്യപ്പെടുന്നുണ്ടോ?
ഭാരത്തെ വെട്ടിമുറിച്ച് അവകാശം കൈപ്പറ്റിയവര്‍ക്ക് ഇവിടെതന്നെ തങ്ങി വീണ്ടും മതാടിസ്ഥാനത്തിലുള്ള അവകാശ വാദങ്ങള്‍ ഉന്നയിക്കാന്‍ ധാര്‍മ്മികമായി അവകാശമുണ്ടോ? മുസ്ലിംലീഗ് വാങ്ങിച്ച പാക്കിസ്ഥാനില്‍ അവിടുത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുവിനും ക്രിസ്ത്യാനിക്കും തങ്ങളുടെ മതാടിസ്ഥാന ആചാരപ്രകാരം ജീവിക്കാനുള്ള അവകാശം പോയിട്ട് സമാധാന ജീവിതമെങ്കിലും സാധ്യമാകുന്നുണ്ടോ? അവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മതാചാര പ്രകാരമുള്ള സിവില്‍ കോഡും ക്രിമിനല്‍ കോഡും അനുവദിച്ചുകൊടുത്തിട്ടുണ്ടോ? സ്വാതന്ത്ര്യ സമരകാലത്ത് മുസ്ലിം വിഘടനവാദികള്‍ ചെയ്തുകൂട്ടിയ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്ര ഭാരത്തിലും അവര്‍ തുടരുമെന്ന് ദീര്ഘദര്ശ്ശിയും മഹാനുമായ വല്ലഭഭായി പട്ടേല്‍ മനസ്സിലാക്കിയിരുന്നു.
അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് പാക്കിസ്ഥാനില്‍ പോകാന്‍ ആഗ്രഹിക്കുന്ന വിഘടനവാദികള്‍ക്ക് അങ്ങനെ ചെയ്യാമെന്ന്. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ പോയതാണ് വിഘടന വാദികളും വര്‍ഗ്ഗീയ വാദികളും ഇവിടെ നിലയുറപ്പിക്കാനും വീണ്ടും വിഘടനവാദങ്ങള്‍ ഉന്നയിക്കാനും കാരണമായത്. അടുത്തിടെ സക്കീര്‍ നായിക്കിനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയ മുസ്ലിം ലീഗിന്റെ നടപടി എന്ത് സൂചനയാണ് നല്‍കുന്നത്?
ഭാരതത്തില്‍ ഏക സിവില്‍ നിയമം വേണമെന്നു പറയുന്നവര്‍ ആവശ്യപ്പെടുന്നത് ഹിന്ദുമതനിയമം വേണമെന്നല്ല, നേരെ മറിച്ച് പരിഷ്കൃത ലോകത്തിന് അനുയോജ്യമായ തരത്തില്‍ സര്‍വ്വമതസ്ഥരേയും ഒന്നായി കണ്ടുള്ള, ഏകത്വ ബോധം ഉളവാക്കുന്ന നിയമം വേണമെന്നാണ്. മോദി വിരോധവും ബിജെപി വിരോധവും തലക്ക് പിടിച്ചവര്‍ ഒര്ക്കേണ്ടുന്ന കാര്യമുണ്ട്.
ഭാരതത്തില്‍ ഏകസിവില്‍കോഡ് വേണമെന്ന് ഭരണഘടനയില്‍ എഴുതിവച്ചത് ബിജെപിയല്ല, കോണ്‍ഗ്രസ് ഭരണകൂടമാണ്. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന ഏകത്വബോധത്തേയും, ഭാരത്തിന്റെ നന്മയേയും ഇഷ്ടപ്പെടാത്തവര്‍ക്ക് മാത്രമേ മതാതീതമായതും പരിഷ്കൃത ലോകത്തിന് അനുയോജ്യമായതുമായ നിയമത്തെ എതിര്‍ക്കാന്‍ മനസ്സുവരികയുള്ളൂ. ഭാരതത്തില്‍ ഏക സിവില്‍ കോഡ് വേണമെന്നു പറയുന്നത് ഭരണഘടനയിലെ 44-ാം വകുപ്പാണ്. അപ്പോള്‍ വിഘടനവാദികള്‍ക്കു വേണ്ടി ഭരണഘടനതന്നെ മാറ്റിയെഴുതേണ്ടിവരുമോ?
മറ്റൊരുകാര്യംകൂടി സൂചിപ്പിക്കട്ടെ. സിവില്‍ കോഡ് എന്നത് ലൗകിക ജീവിതവുമായി ബന്ധപ്പെട്ട നിയമമാണ്. ലൗകിക നിയമം അപ്പടി അനുസരിക്കേണ്ടതില്ലെന്ന് മുഹമ്മദ് നബിതന്നെ പറഞ്ഞിട്ടുള്ള കാര്യം ഇവിടെ ഓര്‍ക്കേണ്ടതാണ്.
തന്റെ യാത്രക്കിടയില്‍ ഈത്തപ്പന കര്‍ഷകര്‍ വിളവര്ദ്ധനവിനായി ഈത്തപ്പനയില്‍ പരപരാഗണം നടത്തുന്നത് നബി കാണാനിടയായി. ഇതിന്റെ ആവശ്യമില്ലെന്നും പ്രകൃത്യാതന്നെ ഉണ്ടായിക്കൊള്ളുമെന്നും നബി പറഞ്ഞ പ്രകാരം കര്‍ഷകര്‍ അടുത്ത വര്‍ഷം പരപരാഗണം നടത്താതിരിക്കുകയും, അതുകാരണം ഈത്തപ്പഴത്തിന്റെ ഉല്പാദനം മോശമാവുകയും ചെയ്തു. ഈ കാര്യം നബിയോട് കര്‍ഷകര്‍ ചെന്നുപറഞ്ഞപ്പോള്‍ പറയുന്ന ലൗകിക കാര്യങ്ങള്‍ അപ്പടി അനുസരിക്കേണ്ടതില്ലെന്നും, അദ്ധ്യാത്മിക കാര്യങ്ങള്‍ മാത്രം അപ്പടി അനുസരിച്ചാല്‍ മതിയെന്നും പറയുകയുണ്ടായി. ഇക്കാര്യം ഒര്‍ക്കുമ്പോള്‍ പ്രത്യേക സിവില്‍ കോഡ് വാദക്കാരുടെ ആവശ്യം മതത്തോടുള്ള പ്രതിബന്ധത കൊണ്ടല്ലെന്നും മറ്റുചില ഗൂഢ ലക്ഷ്യങ്ങള്‍ കൊണ്ടാണെന്നും വ്യക്തമാകുന്നു. അല്ലെങ്കില്‍ മുസ്ലിംകള്ക്ക് പ്രത്യേക വ്യക്തിനിയമം വേണമെന്നു വാദിക്കുന്നവര്‍ മുസ്ലിംകള്ക്കായി മുസ്ലിം ക്രിമിനല്‍ നിയമം വേണമെന്നു ആവശ്യപ്പെടാത്തത് എന്തുകൊണ്ട്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: