മറയൂര്‍: കാന്തല്ലൂരിലെ കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം പട്ടാപ്പകല്‍ എത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഇന്നലെ രാവിലെ മുതല്‍ കാന്തല്ലൂര്‍ ആടിവയല്‍ ഭാഗത്ത് പതിനഞ്ചോളം വരുന്ന കാട്ടാനക്കൂട്ടം തമ്പടിക്കുകയായിരുന്നു. പുലര്‍ച്ചെയെത്തിയ ആനകള്‍ മടങ്ങിപ്പോകാതിരുന്നതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. പ്രദേശത്ത് വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടുണ്ട്.
കുറെക്കാലം മുന്‍പ് മറയൂര്‍ പ്രദേശത്തായിരുന്നു കാട്ടാനക്കൂട്ടം പതിവായി ഇറങ്ങിയിരുന്നത്. ഇപ്പോള്‍ മറയൂര്‍ പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്തതിനാല്‍ കാട്ടാനക്കൂട്ടം കാന്തല്ലൂരിലേക്കാണ് എത്തുന്നത്. വനംവകുപ്പ് അധികൃതര്‍ പലയിടത്തും വൈദ്യുത വേലി സ്ഥിപിച്ചിരുന്നെങ്കിലും കാട്ടാനക്കൂട്ടം ഇതെല്ലാം തകര്‍ത്താണ് നാട്ടിലേക്കിറങ്ങുന്നത്. കാട്ടാന കൃഷിയിടം നശിപ്പിക്കുന്നതിനാല്‍ ജനങ്ങള്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണ്. തെങ്ങ്, വാഴ, പച്ചക്കറി എന്നിങ്ങനെ എല്ലാം കാട്ടാനക്കൂട്ടം കുത്തിമറിക്കുകാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: