ന്യൂദല്‍ഹി: ദിവ്യാംഗരായ സൈനികരുടെ പെന്ഷന് വര്‍ദ്ധിപ്പിച്ചപ്പോള്‍ പെന്ഷന് കുറച്ചതായി വാര്‍ത്ത നല്കി ഒരു വിഭാഗം മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തി. ഇതേത്തുടര്‍ന്ന് മാധ്യമ വാര്‍ത്തകള്‍ തള്ളി വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി.
സേവനത്തിനിടെ വൈകല്യം ബാധിച്ച സൈനികര്‍ക്ക്, ഏഴാം ശമ്പളക്കമ്മീഷന് അംഗീകരിച്ചതോടെ പെന്‍ഷനില്‍ കാര്യമായ കുറവ് വരുമെന്നായിരുന്നു വാര്‍ത്ത.
മിന്നലാക്രമണത്തിന്റെയും പാക്ക് അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ വാര്‍ത്ത കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനമുയര്‍ത്തി. ശമ്പളക്കമ്മീഷന് പ്രകാരം പെന്ഷന് വര്‍ദ്ധിക്കുകയാണുണ്ടായതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
ഓഫീസര്‍ റാങ്കിന് താഴെയുള്ളവരുടെയും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുടെയും പെന്ഷന് 30 ശതമാനം വരെ വര്‍ദ്ധിക്കും. 90 ശതമാനം സൈനികര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. വൈകല്യമുള്ള ശിപായി, ഹവില്‍ദാര്‍, നായക്സ് എന്നിവരുടെ പെന്ഷന് 12000 രൂപയായി വര്‍ദ്ധിക്കും. നേരത്തെ ഇത് യഥാക്രമം 9282, 10,542, 9680 രൂപ ആയിരുന്നു.
അമ്പത് ശതമാനം വരെ പെന്ഷന് തുക വെട്ടിക്കുറച്ചെന്നായിരുന്നു കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചത്. സ്ഥിരം സംശയാലുക്കളാണ് വ്യാജ വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: