പേട്ട: ചട്ടമ്പിസ്വാമി കേരളത്തിന്റെ നവോത്ഥാന പ്രതിഭയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം. കരിക്കകത്ത് ചട്ടമ്പിസ്വാമി ഭജന മഠത്തില്‍ ലളിതാ സഹസ്രനാമാര്‍ച്ചന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചട്ടമ്പിസ്വാമിയുടെ ദര്‍ശനം ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി പരിതാപകരമായി മാറുമായിരുന്നു. മത പരിവര്‍ത്തനം നാടിനെ കീഴടക്കിയ സാഹചര്യത്തില്‍ സ്വാമിയുടെ പ്രാചീന മലയാളഗ്രന്ഥമാണ് നവോത്ഥാനത്തിന് വഴിതെളിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശങ്കരാചാര്യര്‍ക്ക് ശേഷം മൂല്യച്യുതി സംഭവിച്ച വേദാന്തത്തിന് പുനരാവിഷ്കരണം വരുത്തിയത് ചട്ടമ്പിസ്വാമിയായിരുന്നു. ആരോടും പ്രതിബദ്ധതയില്ലാത്ത സമൂഹമാണ് ഇന്നുളളത്. എന്നാല്‍ മനുഷ്യന് സകല ജീവജാലങ്ങളോടും കടപ്പാട് വേണമെന്ന തത്ത്വമാണ് സ്വാമി പഠിപ്പിച്ചത്. സാമൂഹിക പശ്ചാത്തലത്തില്‍ വിവിധ മതപര്യവേഷങ്ങള് ഉണ്ടായിട്ടും ഹിന്ദുത്വത്തില്‍ ദീര്‍ഘമായ കാഴ്ചപ്പാടാണ് ചട്ടമ്പിസ്വാമിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍ ഹിമസിജി, വിദ്യാധിരാജ ചട്ടമ്പി സ്വാമി സേവാസമിതിയംഗങ്ങളായ വസന്തകുമാരിയമ്മ, രതീഷ്, ദീലീപ്, ഗോപന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: