ന്യൂദല്‍ഹി: മിന്നലാക്രമണത്തിന് തിരിച്ചടി നല്കാന് 250 പാക് ഭീകരര്‍ കശ്മീര്‍ താഴ്വരയിലെത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.
പാക് ഭീകരസംഘടനകളായ ലക്ഷ്കര്‍ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ ചാവേറുകളാണ് ഭാരത സൈന്യത്തെ ലക്ഷ്യമിട്ട് താഴ്വരയിലെത്തിയത്. മിന്നലാക്രമണത്തിന് പ്രതികാരമായി അതിര്‍ത്തിയിലുടനീളം സൈനികരെ ആക്രമിച്ച് വധിക്കാനാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
സുരക്ഷാ വിഭാഗങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. നുഴഞ്ഞുകയറ്റം തടയുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്തെ പ്രത്യേകമായ ഭൂപ്രകൃതി മുതലെടുത്ത് ഭീകരര്‍ ആക്രമണം നടത്തുമെന്നാണ് ആശങ്ക.
പാക് അധീന കശ്മീരില്‍ ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ ലക്ഷ്കര്‍ ഇ തൊയ്ബക്കാണ് ഏറ്റവും നഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം ഷോപ്പിയാനിലും പാംപോറിലും ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: