കൊച്ചി: അനുവദനീയമായ കാലയളവില്‍ ജില്ലയില്‍ പെരിയാറിലെ അമ്പത്തിരണ്ടോളം കടവില്‍നിന്ന് അനിയന്ത്രിതമായി മണല്‍വാരല്‍ മൂലം പുഴയ്ക്ക് കനത്ത ആഘാതമാണ് ഏല്ക്കേണ്ടിവന്നതെന്ന് പ്രകൃതി സംരക്ഷണ വേദി സംസ്ഥാന സമിതി യോഗം ജില്ലാ ഭരണാധികാരികളെ കുറ്റപ്പെടുത്തി.
പുഴയുടെ അടിത്തട്ട് ഫിലിറ്റര്‍ ബഡ്ഡാണ്. കരിയും മണലും കക്കയും പുഴയ്ക്ക് ഒഴുക്കും ഇനിയും ധാരാളം വേണം. ഈ വിധം സമര്‍ത്ഥമായ സങ്കലന സഞ്ചലനം അനിവാര്യമായ പുഴയ്ക്ക് വിശ്രമം ആവശ്യമാണ്. അതിനാല്‍ ജില്ലാ കളക്ടര്‍ മണല്‍വാരല്‍ തൊഴിലാളികളെയും ട്രേഡ് യൂണിയന് നേതാക്കളെയും ഇത് ബോധ്യപ്പെടുത്തണമെന്ന് പ്രകൃതി സംരക്ഷണ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഏലൂര്‍ ഗോപിനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കളക്ടറോട് ആവശ്യപ്പെട്ടു.
ഡോക്ടര്‍ സി.എം.ജോയി ഉദ്ഘാടനം ചെയ്തു. പി.സുധാകരന്, പ്രൊഫസര്‍ ഗോപാലകൃഷ്ണമൂര്‍ത്തി, കെ.പി.സുരേഷ്, ഗിരിജാ വല്ലഭന്, കുമ്പളം രവി, കുരുവിള, മാത്യൂസ്, രാധികാ രാജേന്ദ്രന്, ജലജാ ആചാര്യ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: