റാഞ്ചി: കൂട്ട ആത്മഹത്യയെന്നു സംശയിക്കുന്നു, കുടുംബത്തിലെ അഞ്ചു പേര് കൊല്ലപ്പെട്ടു, ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍.
ദല്‍ഹി അതിര്‍ത്തി നോയിഡയിലെ റിട്ടയേര്‍ഡ് കേണല്‍ ഡോ. സുകാന്തോ സര്‍ക്കാറിന്റെ (63) കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഡോ. സുകാന്തോ കഴുത്തിനും നെഞ്ചിലും മുറിവേറ്റ് ആശുപത്രിയിലാണ്. ആത്മഹത്യക്കുറിപ്പില്‍, മരുമകളുടെ മാനസിക പീഡനമാണ് കാരണം പറയുന്നത്.
മകന് സമീര്‍ സര്‍ക്കാറും മരുമകള്‍ മധുമിതയും തമ്മില്‍ തെറ്റി. ഏഴുവയസുള്ള മകളെ വിട്ടുകിട്ടുന്നതിന് വഴക്കായിരുന്നു. മധുമിത സര്‍ക്കാര്‍ കുടുംബത്തിനെതിരേ സ്ത്രീധന പീഡന നിയമപ്രകാരം കേസുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഈ കാര്യത്തില്‍ നിയമോപദേശം തേടാനും ബന്ധുക്കളുമായി കൂടിയാലോചിക്കാനുമാണ് കുടുംബ സഹിതം അനന്തരവന് ഡോ. സുബ്രതോ ചൗധരിയുടെ റാഞ്ചിയിലെ വീട്ടില്‍ സര്‍ക്കാര്‍ എത്തിയത്.
ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലാഞ്ഞപ്പോള് സുബ്രതോ വീടു തുറന്ന് അകത്തു കടന്നപ്പോഴാണ്
അഞ്ജന സര്‍ക്കാര്‍ (62), മകന് സമീര്‍ (27), അനന്തരവള്‍ മൗമിത (27), കൊച്ചു മക്കളായ സമിത (7), സുമിത (5) എന്നിവരുടെ ജഡം കണ്ടത്. അടുത്ത മുറയില്‍ കഴുത്തിനും നെഞ്ചിനും സ്വയം കുത്തി മുറിവേറ്റ് മരിക്കാറായ നിലയിലാരുന്നു സുകാന്തോ.
സിറിഞ്ചും ചില മരുന്നുകുപ്പിയും ചോരപുരണ്ട രണ്ടു കത്തിയും കണ്ടെടുത്തതായി സിറ്റി പോലീസ് സൂപ്രണ്ട് കിഷോര്‍ കൗശല്‍ പറഞ്ഞു.
നാലു പേര് നാലു ചെറു തുണ്ട് കടലാസില്‍ എഴുതിയ വ്യത്യസ്ത ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ ഒന്നാണ്. മരുമകള്‍ മധുമിതയുടെ ശല്യം അതിരുകവിഞ്ഞെന്നാണ് എഴുതിയിരിക്കുന്നത്.
എന്നാല്‍, പരിഹരിക്കാവുന്ന കുടുംബ പ്രശ്നങ്ങളല്ലാതെ ഒന്നുമില്ലായിരുന്നെന്നും കൂട്ട ആത്മഹത്യയുടെ കാരണം മനസിലാകുന്നില്ലെന്നും മധുമിത നോയിഡയില്‍ പറഞ്ഞു. റാഞ്ചിയിലേക്കു പോകാന്‍ എനിക്കാഗ്രഹമുണ്ട്. പക്ഷേ, സര്‍ക്കാര്‍ കുടുംബം എന്നോടെങ്ങനെ പെരുമാറുമെന്ന് എന്റെ വീട്ടുകാര്‍ ഭയക്കുന്നു. അച്ഛന് കൊല്‍ക്കൊത്തയില്‍നിന്നു വന്നിട്ടു വേണം തീരുമാനിക്കാന്‍, വെബ് ഡിസൈനറായ മധുമിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: