ഇടുക്കി: ഏറ്റവും വലിയ പരീക്ഷയ്ക്ക് കേരള പിഎസ്സി തയ്യാറെടുക്കുന്നു. 22 ന് സംസ്ഥാനത്തെ 2608 കേന്ദ്രങ്ങളിലായി, ബിവറേജസ് കോര്‍പ്പറേഷനിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് നിയമന പരീക്ഷ പിഎസ്സി ചരിത്രത്തിലെ ഏറ്റവും വലിയതാകും.
മെയ് 24 ന് നടന്ന സര്‍വ്വകലാശാല അസിസ്റ്റന്റ് പരീക്ഷായിരുന്നു, ഇതുവരെ വലുത്, 5,41,823 പേര്‍ക്ക് 2223 കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കി. എഴുതിയത് 3.30 ലക്ഷം പേര്. പിഎസ്സിക്ക് വലിയ നഷ്ടം വരുത്തുകയും ചെയ്തു അത്. ഒഎംആര്‍ രീതിയിലുള്ള ബിവറേജസ് എല്‍ഡിക്ക് 2608 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 6,36,263 പേരാണ് അപേക്ഷകര്‍. 5.50 ലക്ഷത്തിലധികം പേര് എഴുതിയേക്കും. ഏറ്റവും കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തും, കുറവ് കാസര്‍കോട്ടുമാണ്.
2014 ഡിസംബറിലാണ് വിജ്ഞാപനം ക്ഷണിച്ചതെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ കൂടിയതിനാല്‍ പരീക്ഷ നീട്ടി. അന്ന് 60 ഒഴിവുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 150 കടന്നതായാണ് വിവരം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. 1800 ജീവനക്കാര്‍ മാത്രമുള്ള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനിലെ മുഴുവന്‍ ജീവനക്കാരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു. ബാക്കി സ്ഥലങ്ങളില്‍ ഇവര്‍ തന്നെ പരിശോധനയ്ക്കെത്തും. പരീക്ഷാ കണ്ട്രോളര് എന്‍. നാരായണ ശര്‍മയാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: