തിരൂര്‍(മലപ്പുറം): ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണില്‍ ആയിരങ്ങള്‍ ഹരിശ്രീ കുറിച്ചു. പുലര്‍ച്ചെ ആരംഭിച്ച എഴുത്തിനിരുത്തല്‍ ചടങ്ങിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രക്ഷിതാക്കള്‍ കുട്ടികളുമായി എത്തിച്ചേര്‍ന്നു.
പുലര്‍ച്ചെ 4.30ന് ആരംഭിച്ച വിദ്യാരംഭ ചടങ്ങ് ഉച്ചവരെ നീണ്ടു. തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളീധരന്, പ്രദോഷ് പണിക്കര്‍, പി.സി.സത്യനാരായണന് എന്നിവര്‍ നേതൃത്വം നല്കി.
സരസ്വതി മണ്ഡപത്തില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.ടി. വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ ആലങ്കോട് ലീലാ കൃഷ്ണന്, കെ.പി.രാമനുണ്ണി, മണമ്പൂര്‍ രാജന് ബാബു, പി.കെ.ഗോപി, ടി.കെ. ശങ്കരനാരായണന്, മുണ്ടൂര്‍ സേതുമാധവന്, പുനൂര്‍ കെ.കരുണാകരന്, കെ.എസ്. വെങ്കിടാചലം, കടാങ്കോട് പ്രഭാകരന്, കെ.എസ്.ആന്റോ, പി.ആര്.നാഥന്, ഡോ.ഗണേശ്, ഡോ.സന്തോഷ്, ശ്രീജിത്ത് കെ. പെരുന്തച്ചന്, പി.പി.ശ്രീധരനുണ്ണി, ഐസക് ഈപ്പന് തുടങ്ങിയവര്‍ കുട്ടികളുടെ നാവില്‍ ആദ്യക്ഷരം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: