മുഹമ്മ (ആലപ്പുഴ): രാഷ്ട്രനവ നിര്‍മ്മാണത്തിനും ആദര്‍ശത്തിനും വേണ്ടി ജീവിതം അര്‍പ്പിച്ച പരമേശ്വര്‍ജിയ്ക്ക് നാടിന്റെ നവതിയാഘോഷ പ്രണാമം. ബന്ധുക്കളും നാട്ടുകാരും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്നാണ് മുഹമ്മ കൊച്ചനാകുളങ്ങര താമരശ്ശേരി ഇല്ലത്ത് നവതി ആഘോഷം ഒരുക്കിയത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പിറവിദിനാഘോഷവേളയായ വിജയദശമിയിലാണ് ഇത്തവണ നവതി ആഘോഷവും വന്നത് എന്ന പ്രത്യേകതയുമുണ്ട്.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരും നേതാക്കളുമെത്തി. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും ബിഎംഎസ് മുന്‍ അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റുമായ രാ. വേണുഗോപാല്‍, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്, ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്. ശശിധരന്, പ്രാന്ത പ്രചാരക് പ്രമുഖ് എ.എം. കൃഷ്ണന്, സേവാവിഭാഗം പ്രചാരക് പ്രദീപ്, ബിജെപി മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ള, ബിജെപി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം. ഗണേഷ്, മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്, വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്, പി.പി. മുകുന്ദന്, ആര്‍എസ്എസ് ആലപ്പുഴ ജില്ലാ സംഘചാലക് അമ്പലപ്പുഴ ഗോപകുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്, ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് തുടങ്ങി പ്രമുഖരുടെ നീണ്ട നിരയാണ് നവതി പ്രണാമം അര്‍പ്പിക്കാനെത്തിയത്.
ആശംസയര്‍പ്പിച്ചും പൊന്നാട അണിയിച്ചും സ്നേഹം പ്രകടിപ്പിച്ചു. സംസ്കൃതി ഭവന് ജീവനക്കാര്‍ക്കുവേണ്ടി എന്‍.കെ. വിജയന് പരമേശ്വര്‍ജിയ്ക്ക് നടരാജ വിഗ്രഹം സമ്മാനിച്ചു. വിചാരകേന്ദ്രം ആലപ്പുഴ ജില്ലാ സമിതിക്കുവേണ്ടി ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ മംഗളപത്രം സമര്‍പ്പിച്ചു. വിചാരകേന്ദ്രം ചേര്‍ത്തല, വിചാരകേന്ദ്രം കൊച്ചനാകുളങ്ങര, സ്ഥാനീയ സമിതികള്‍ക്കുവേണ്ടി കെ.ബി. കൃഷ്ണരാജ്, പി.ആര്. രാധാകൃഷ്ണനും എന്നിവര്‍ മംഗളപത്രം വായിച്ചു.
രാവിലെ തന്ത്രിമാരായ കുറിച്ചി നീലകണ്ഠന് ശര്‍മ (ശശി)പുതുമന ഇല്ലം, ഹരിമോഹനന്റെയും മുഖ്യകാര്‍മികത്വത്തിലാണ് പൂജാകര്‍മ്മങ്ങള്‍ നടന്നത്. അഷ്ടദ്രവ്യമഹാഗണപതിഹോമം, സപ്തധാതുക്കളെ സങ്കല്‍പ്പിച്ച് കറുക, പാല്‍പ്പായസം, നെയ്യ് ഉള്‍പ്പെടേയുള്ള ഏഴ് ഹോമദ്രവ്യങ്ങള്‍ അര്‍പ്പിച്ച് മൃത്യുഞ്ജയഹോമം, ഗായത്രി മന്ത്രജപത്തോടെ ശിവപൂജ, വിഷ്ണുപൂജ, കാല്‍കഴുകിച്ചൂട്ടല്‍, ബ്രാഹ്മണര്‍ക്ക് ദക്ഷിണ കൊടുക്കല്‍, സഹസ്രനമാര്ച്ചനയും വൈകിട്ട് ലളിതസഹസ്രനാമവും ഭഗവതി സേവയും തറവാട്ട് മുറ്റത്തെ യജ്ഞശാലയില്‍ നടത്തി. കൂടാതെ പരദേവതയായ കൊച്ചനാകുളങ്ങര അമ്മയ്ക്ക് അറുനാഴിയും കഴിപ്പിച്ചു.
പരമേശ്വര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ ആഘോഷപരിപാടികള്‍ ഒന്നുംതന്നെയില്ലായിരുന്നു.
നവതി ആഘോഷത്തിന്റെ ഭാഗമായി പി. പരമേശ്വര്‍ജിക്ക് നാടിന്റെ ഉപഹാരം സി.കെ. മണി ചീരപ്പന്‍ച്ചിറ സമര്‍പ്പിച്ചു. പി. പരമേശ്വര്‍ജി എഴുതിയ ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന് എന്ന ഗ്രന്ഥം കോഴിക്കോട് ജയഭാരതം പബ്ലിക്കേഷന്‍ അച്ചടിച്ചതിന്റെ കോപ്പിയുടെ നേര്‍പകര്‍പ്പ് വലുതാക്കി ബൈന്റ് ചെയ്താണ് ജന്മദിനത്തില് സ്നേഹോപഹാരമായി നല്‍കിയത്. 1971ല്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ കോപ്പിയാണ് ഇത്.
ചാരമംഗലം ഗവ. സംസ്കൃത ഹൈസ്കൂളിനെ കോളേജാക്കി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.കെ. മണി, പ്രൊഫ. പി.എ. കൃഷ്ണപ്പന്‍, സുധീര്രാഘവന്, സി.പി. ഹരിലാല്‍, അഡ്വ. എന്‍.പി. കമലാധരന്‍, പി.ആര്. രാധാകൃഷ്ണന്, ബിമല്‍റോയ് എന്നിവര്‍ നിവേദനം പരമേശ്വര്‍ജിക്ക് നല്കി. ഏറ്റുവാങ്ങിയ അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: