തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്ക് നല്കിയ പരാതി മുക്കിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി.
പൊതു പ്രവര്ത്തകന് പായ്ച്ചിറ നവാസാണ് പരാതി നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി ആരാട്യന്‍ മുഹമ്മദ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കേശവന്, ബിജു രാധാകൃഷ്ണന്, ജിക്കുമോന്, ജോപ്പന് എന്നിവര്‍ക്ക് സോളാര്‍ പദ്ധതി ആരംഭിക്കുന്നതിനുവേണ്ടി ലക്ഷങ്ങള്‍ കോഴപ്പണം നല്‍കിയെന്ന് സരിത. എസ്. നായര്‍ സോളാര്‍ കമ്മീഷനുമുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിനെക്കുറിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ശങ്കര്‍റെഡ്ഡിയെ നേരില്‍ കണ്ട് പരാതി നല്‍കിയത്.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി അന്വേഷിക്കുവാന്‍ തനിക്ക് കഴിയില്ലെന്ന് ശങ്കര്‍റെഡ്ഡി പറഞ്ഞിരുന്നു. പരാതിയുടെ രസീത് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.
പരാതിക്കാരന് നിര്‍ബന്ധം പിടിച്ചപ്പോള്‍ പരാതിയുടെ പകര്‍പ്പില്‍ പരാതി സ്വീകരിച്ചെന്ന് എഴുതി ഒപ്പിട്ട് നല്‍കിയിരുന്നു. യാതൊരു നടപടികളും ഉണ്ടാകാത്തതിനെതുടര്‍ന്ന് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്കി. സോളാര്‍ കേസ് സംബന്ധിച്ചുള്ള പരാതി വിജിലന്‍സ് ഡയറക്ടറേറ്റിലോ, ബന്ധപ്പെട്ട വകുപ്പുകളിലോ ലഭിച്ചിട്ടില്ലെന്ന് മറുപടി ലഭിച്ചു. ശങ്കര്‍റെഡ്ഡി ബോധപൂര്‍വ്വം മുക്കിയ പരാതി കണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: