തിരുവനന്തപുരം: രാജ്യത്ത് ഉണ്ടായിരിക്കുന്ന ധാര്മ്മികച്യുതിയില് നിന്ന് നാം ഉണര്ന്നുകഴിഞ്ഞതായി ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. ഇത് ആദ്ധ്യാത്മികതയുടെ ശക്തിയാണ്.
ജനങ്ങള്‍ക്ക് ഇന്ന് ആദ്ധ്യാത്മികകാര്യങ്ങളിലുള്ള താത്പര്യം വര്‍ദ്ധിച്ചിരിക്കുന്നത് പ്രതീക്ഷയ്ക്കു വകനല്കുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്കൃതി ഭവനില്‍ ആരംഭിച്ച 60 ദിവസം നീണ്ടുനില്‍ക്കുന്ന ഭാഗവതജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീരാമന് ധര്‍മ്മം സംരക്ഷിക്കാന്‍ അവതരിച്ചു. സമൂഹത്തിന്റെ നിലനില്‍പ്പിന് ചില വ്യവസ്ഥകള്‍ അവലംബിക്കണം. സമൂഹത്തിന് പുരോഗതിയുണ്ടാകാന്‍ രാഷ്ട്രത്തനിമയെ ആധാരമാക്കി മുന്നോട്ടുപോകണം.
ജനാധിപത്യയുഗത്തില്‍ ജനങ്ങളില്‍ ധര്‍മ്മബോധം എത്തിക്കണം. അതിനാണ് ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കേണ്ടത്. ഏതു സാഹചര്യത്തെയും അതിജീവിക്കാന്‍ നമുക്കാകണം. രോഗത്തിനു മരുന്നു കഴിക്കുന്നതുപോലെ ഇത്തരം യജ്ഞങ്ങള്‍ കുറച്ചുപേര്‍ക്കെങ്കിലും പ്രചോദനമാകട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.
അഖില ഭാരതീയ നാരായണീയ മഹോത്സവസമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഭാഗവത ജ്ഞാനോത്സവത്തിന് മുഖ്യാചാര്യന്‍ കെ. ഹരിദാസ്ജി ഭദ്രദീപം തെളിച്ച് തുടക്കംകുറിച്ചു.
വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി കെ. എന്‍. വെങ്കിടേശ്വരന്, ചിന്മയാമിഷനിലെ ബ്രഹ്മചാരിണി ദര്ശികചൈതന്യ, നാരായണീയ മഹോത്സവസമിതി ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. മാങ്ങോട് രാമകൃഷ്ണന്,ആചാര്യ ഡോ.ടി. ശാന്തകുമാരി, വൈസ് പ്രസിഡന്റുമാരായ സി. ഗോപാലന്നായര്, എസ്.ജെ. ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പൈതൃകരത്നം ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം നടന്നു.
60 ദിവസം നീണ്ടുനില്‍ക്കുന്ന ജ്ഞാനോത്സവത്തിന്റെ ഭാഗമായി ദിവസവും വൈകുന്നേരം 4 മുതല്‍ ഭാഗവത പാരായണം ഉയായിരിക്കും. 5.30 മുതല്‍ ഭാഗവതജ്ഞാനോത്സവം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: