തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ തിരുത്തല്‍ നടപടി ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടഠി സീതാറാം യെച്ചൂരി പറഞ്ഞതിന് പിന്നാലെ മന്ത്രി ഇ.പി.ജയരാജന്റെ ഉറ്റ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി മന്ത്രി ജയരാജന് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി വാര്‍ത്ത പുറത്ത് വന്നത്.
കണ്ണൂരിലെ ക്ളേ ആന്റ് സെറാമിക്സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ ആയി നിയമനം ലഭിച്ച ജയരാജന്റെ സഹോദന് ഇ.പി. ഭാര്‍ഗവന്റെ മകന്റെ ഭാര്യ ദീപ്തി ഇന്നുച്ചയോടെ രാജിവയ്ക്കുകയായിരുന്നു. രാജിക്കത്ത് സ്ഥാപനത്തിന്റെ എം.ഡിക്ക് കൈമാറി. മറ്റന്നാള്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് കൂടി വിവാദ നിയമനങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി.
എംകോം ബിരുദധാരിയായ ദീപ്തിയെ സ്ഥാപനത്തിന്റെ താക്കോല്‍ സ്ഥാനത്ത് നിയമിച്ചതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും നീരസമുണ്ടായിരുന്നു. നാല്പതിനായിരം രൂപയായിരുന്നു ദീപ്തിക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പളം. ബാംഗ്ലൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യവേയാണ് ദീപ്തിയെ വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ നിയമിച്ചത്. ദീപ്തി രാജിവച്ചെങ്കിലും പി.കെ. ശ്രീമതിയുടെ മകനെ പി.കെ. സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചതുപോലെ ഇതും ജയരാജനെ വേട്ടയാടും.
സുധീറിന്റെ നിയമനം റദ്ദാക്കിയെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. ജയരാജനെതിരെ ഏറ്റവുമധികം വിമര്‍ശനം ഉയര്‍ന്നതും ഈ രണ്ട് നിയമനങ്ങളാണ്. അതില്‍ ഒന്ന് റദ്ദാക്കിയും മറ്റൊന്നു രാജിയിലും കലാശിച്ചെങ്കിലും ജയരാജനെതിരെയുള്ള നീക്കം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: