കണ്ണൂര്‍: 2002 ല്‍ ബസ് െ്രെഡവര്‍ ആയിരുന്ന സ്വര്‍ഗ്ഗീയ ഉത്തമനെ ബസ് തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയ സിപിഎം സംഘം ഇന്നലെ അദ്ദേഹത്തിന്റെ ഏകമകനെയും ക്രൂരമായി കൊലപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ സിപിഎം നടത്തുന്നത് വംശനശീകരണമാണെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തമന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ പങ്കെടുത്ത അമ്മുഅമ്മ, ശിഹാബ് എന്നിവരെ സിപിഎം സംഘം ബോംബ് എറിഞ്ഞു കൊലപെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ഏക മകനായ രമിത്തിനെ സിപിഎം നേതൃത്വത്തിന്റെ ഗുഢാലോചനയിലാണ് ഇപ്പോള്‍ കൊലപ്പെടുത്തിയിരിക്കുന്നത്.
ഭരണത്തണലില്‍ സിപിഎം നടത്തുന്ന കൊലപതാകങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: