ആലപ്പുഴ: വൃദ്ധയായ അമ്മയ്ക്കും വിധവയായ മകള്‍ക്കും നേരെ സാമുഹിക വിരുദ്ധകുടെ ആക്രമണം നടന്നിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. ആലപ്പുഴ നഗരസഭ ഇഎസ്ഐ വാര്‍ഡ് ദൈവപുരയ്ക്കല്‍ വീട്ടില്‍ പൊടിയമ്മ(66) യാണ് അയല്‍വാസിയുടെയും സാമൂഹിക വിരുദ്ധരും നടത്തുന്ന ആക്രമണത്തിന് പരിഹാരം കാണാണമെന്നാവശ്യപ്പട്ട് ജില്ലാപോലീസ് മേധാവിക്കും വനിതാ സെല്ലിലും പരാതി നല്‍കിയത്.
പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും പൊടിയമ്മ പറയുന്നു. അയല്‍വാസികള്‍ക്കെതിരെ പരാതി കൊടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും പൊടിയമ്മയുടെ വീടിനുനേരെ ഇവര്‍ ആക്രമണം നടത്തി. സമീപത്ത് പുറംപോക്കില്‍ താമസിക്കുന്ന കുടുംബമാണ് ഒരു വര്‍ഷമായി പൊടിയമ്മയെയും മകള്‍ ശ്രീവിദ്യയെയും നിരന്തരം ഭീഷണിപ്പടുത്തുകയും വീടിനു നേരെ ആക്രമണം നടത്തുന്നതായും പരാതിയില്‍ പറയുന്നു. നിരവധി തവണ പോലീസിന് പരാതി നല്‍കിയിട്ടും പ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിവര് വീടിനുനേരെ കല്ലെറിയുകയും വേലിപൊളിച്ചുകളയുകയും വീടിന്റെ ഓടുകള്‍ നശിപ്പിക്കുകയും ചെയ്തു. വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ വന്നതല്ലാതെ മറ്റ് നടപടിയൊന്നു മുണ്ടായില്ലെന്നും ആക്രമണം തടയാന്‍ പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഇരുവര്‍ക്കും ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും പൊടിയമ്മ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: