തുറവൂര്‍: മയക്കുമരുന്ന് മാഫിയാസംഘം തുറവൂറിലും സമീപ പ്രദേശങ്ങളിലും താവളമാക്കുന്നു. ഇടുക്കിയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചു ചേരുന്ന കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുമാണ് ഇവര്‍ വില്പന നടത്തുന്നത്. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ വശീകരിക്കുന്നതിന് അതാതു സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പണവും മദ്യവും നല്‍കുന്നതായും വിവരമുണ്ട്.
തുറവൂര്‍ വളമംഗലം സ്വാശ്രയ കോളേജിന്റെ സമീപ പ്രദേശങ്ങളിലും മറ്റും മയക്കുമരുന്നുവിതരണത്തിന് വിദ്യാര്‍ത്ഥികളെ തന്നെയാണ് ഇടനിലക്കാരായ ഈ സംഘങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. തുറവൂര്‍ ജങ്ഷന് തെക്ക് ഭാഗത്തുള്ള പാരലല്‍ കോളേജിനും സമീപത്തും തുറവൂര്‍ തെക്ക് വില്ലേജാഫീസിനു സമീപത്തും രഹസ്യമായി മയക്കുമരുന്നു വില്‍പ്പന നടക്കുന്നു.
തുറവൂര്‍ ജംങ്ഷന് തെക്ക് ഭാഗത്തുള്ള മൊബൈല്‍ ഷോപ്പിന് പിന്നിലുള്ള ഇടവഴിറോഡിലും മറ്റും ഉച്ചയ്ക്കും വൈകിട്ടും വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നു പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് പതിവു കാഴ്ചയാണ്. തുറവൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരം, നാലു കുളങ്ങര, വല്ലേത്തോട്, എഴുപുന്ന പിഎസ് കവല, കരുമാഞ്ചേരി, എഴുപുന്ന, പള്ളിത്തോട്, ചാപ്പക്കടവ്, അന്ധകാരനഴി, വെട്ട്യ്ക്കല്, കണ്ടമംഗലം, അത്തിക്കാട്, മേനാശ്ശേരി, വി യാത്ര, മുതുകേല്‍, പുത്തന്‍കാവ്, വളമംഗലം തെക്ക്, കാവില്‍, തിരുമല ഭാഗം മനക്കോടം, ചാവടി, പറയകാട്, തഴുപ്പ്, നാളികാട്ട്, കുത്തിയതോട്, വളമംഗലം വടക്ക്, കോടംതുരുത്ത്, തൈക്കൂടം, ചമ്മനാട് ,കണ്ണു കുളങ്ങര, എരമല്ലൂര്‍, കുട പുറം ഫെറി, കാക്ക തുരുത്ത് എന്നി മേഖലകളില്ലൊം കഞ്ചാവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും വില്‍പ്പന തകൃതിയില്‍ നടക്കുന്നു.
മയക്കുമരുന്നു വില്പനയ്ക്ക് ഭരണമുന്നണിയിലേയും പ്രതിപക്ഷ മുന്നണിയിലേയും രാഷ്ടീയകക്ഷികള്‍ക്കും ജനപ്രതിനിധികള്‍ക്കും കോഴ നല്കി സ്വാധീനിച്ചിട്ടുള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തുറവൂറിലും സമീപ പ്രദേശങ്ങളിലെയും അനധികൃത കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്ക് മരുന്ന് ലഹരിവില്പന ഇനിയെങ്കിലും കര്‍ശനമായി തടയുന്നതിന് പോലിസ, എക്സൈസ് ഉദ്യോഗസ്ഥന്മാര് സത്വര നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: