ആലപ്പുഴ: സംഘ പരിവാര്‍ സംഘടനാ പ്രവര്‍ത്തകരെ കൊലപ്പെടുത്തി സിപിഎം കേരളത്തെ കലാപഭൂമിയാക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ആരോപിച്ചു. അധികാരത്തിലേറിയ നാള് മുതല്‍ മുഖ്യമന്ത്രിയുടെ നാട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങള്‍ ഇതിനു തെളിവാണ്. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാല്, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അക്രമം തടയാന്‍
മുഖ്യമന്ത്രി ഇടപെടണം:
പി. പി. മുകുന്ദന്
ചേര്‍ത്തല: കേരളത്തില്‍ വ്യാപകമായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സാക്ഷരകേരളത്തിന് അപമാനമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്. അക്രമത്തിന്റെ പാത വെടിയുവാന്‍ സിപിഎം നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മയില്‍ പി. പരമേശ്വരന്റെ നവതി ആഘോഷങ്ങള്‍ക്ക് ആശംസ നേരാനെത്തിയതായിരുന്നു അദ്ദേഹം. അക്രമം വളരുന്നതിനെതിരെ ജാഗ്രത കാട്ടിയില്ലെങ്കില്‍ സ്ഥിതി വഷളാകും. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ട് സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: പിഎസ്പി അപലപിച്ചു
ആലപ്പുഴ: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ബാദ്ധ്യസ്ഥനായ മുഖ്യമന്ത്രിയുടെ നാട്ടില്‍ നിരന്തരം കൊലപാതകങ്ങള്‍ നടക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടുന്നത് ജനാധിപത്യ വ്യവസ്ഥിതിക്കുതന്നെ കളങ്കമാണ്. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും എന്‍ഡിഎ സംസ്ഥാന ഏകോപന സമിതിയംഗവുമായ കെ.കെ. പൊന്നപ്പന് ആവശ്യപ്പെട്ടു.
സിപിഎം കൊലക്കത്തി
താഴെ വയ്ക്കണം: എബിവിപി
മാവേലിക്കര: സിപിഎം അക്രമ രാഷ്ട്രീയം അവസാനിപ്പണമെന്ന് എബിവിപി ജില്ല സമതി ആവശ്യപ്പെട്ടു. നിരന്തരമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണം. കായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ആശയ സംഘര്‍ഷങ്ങള്‍ക്ക് സിപിഎം തയാറാവണമെന്ന് എബിവിപി സംസ്ഥാന സമതി അംഗം എസ്.ഹരിഗോവിന്ദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: