കാഞ്ഞാര്‍: ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ആലക്കോട് കുടിവെള്ള പദ്ധതി ഒരു വര്‍ഷം മുമ്പ് കമ്മീഷന് ചെയ്തിട്ടും ആലക്കോട് പഞ്ചായത്ത് ഉള്‍പ്പെടെ പല പഞ്ചായത്തുമേഖലകളിലും കുടിവെള്ളമെത്തിയിട്ടില്ല.
കടുത്ത വേനലിലേക്ക് കടക്കുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് ഈ കുടിവെള്ള പദ്ധതി. പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ ഇപ്പോഴും കുടിവെള്ളം എത്തിക്കാനുള്ള ഒരു നീക്കവും ഉണ്ടായിട്ടില്ല. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതി പുതിയ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പദ്ധതി പൂര്‍ത്തീകരിക്കേണ്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ആലക്കോട് പഞ്ചായത്തില്‍ സാധാരണക്കാര്‍ താമസിക്കുന്ന മേഖലകളില്‍ പൈപ്പ് വെള്ളം എത്തിയിട്ടില്ല. കൊച്ചുമറ്റം കവല മുതല്‍ അഞ്ചിരി കവല വരെയുള്ള സാധാരണകാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട പദ്ധതിയായിരുന്നു ഇത്.
വേനല്‍ കാലത്ത് കിലോമീറ്ററുകള്‍ താണ്ടിയാണ് ഈ പ്രദേശത്തുള്ളവര്‍ കുടിവെള്ളം എത്തിക്കുന്നത്. മഴ കുറഞ്ഞതോടെ പലയിടത്തും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.ഏറെ പേര്‍ക്ക് ആശ്വാസകരമാകുമായിരുന്ന പദ്ധതിയാണ് രാഷ്ടീയ വടംവലിയില്‍ അപ്രത്യക്ഷമാകുവാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: