മെറിഡ: ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ മുന്‍ ചാമ്പ്യന്‍ ബ്രസീല്‍ ജയം കണ്ടപ്പോള്‍, അര്‍ജന്റീനയ്ക്ക് തോല്‍വി. ബ്രസീല്‍, വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി. പരാഗ്വെയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു അര്‍ജന്റീന. ഉറുഗ്വെയും കൊളംബിയയും സമനിലയില്‍ പിരിഞ്ഞപ്പോള്‍ (2-2), കോപ്പ അമേരിക്കന്‍ ചാമ്പ്യന്‍ ചിലി 2-1ന് പെറുവിനെ തോല്‍പ്പിച്ചു.
പരിക്കു മൂലം നെയ്മര്‍ കളിക്കാതിരുന്ന മത്സരത്തില്‍ എട്ടാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും 53ാം മിനിറ്റില്‍ വില്യനും നേടിയ ഗോളുകള്‍ക്കാണ് മഞ്ഞപ്പട ജയം കണ്ടത്. അതേസമയം, മെസിയില്ലാതെയിറങ്ങിയ അര്‍ജന്റീനയെ 18ാം മിനിറ്റില്‍ ഡെറിലിസ് ഗോണ്‍സാലസ് നേടിയ ഗേളില്‍ പെറു മറികടന്നു. തോല്‍വി നാട്ടിലെന്നത് അര്‍ജന്റീനയ്ക്ക് തിരിച്ചടി.
കൊളംബിയയോട് സമനിലയില്‍ കുരുങ്ങി ഉറുഗ്വെ. ഉറുഗ്വെയെക്കായി ക്രിസ്റ്റ്യന്‍ റോഡ്രിഗസും ലൂയി സുവാരസും ലക്ഷ്യം കണ്ടപ്പോള്‍, ആബേല്‍ അഗ്വിലര്, യെറി മിന എന്നിവര്‍ കൊളംബിയയുടെ സ്കോറര്‍മാര്‍. പെറുവിനെതിരെ അര്ട്യുറൊ വിദാലിന്റെ ഇരട്ട ഗോളുകളാണ് ചിലിക്ക് ജയമൊരുക്കിയത്. 10, 85 മിനിറ്റില്‍ ലക്ഷ്യം കണ്ടു വിദാല്‍. എഡിസണ് ഫ്ളോറസ് പെറുവിന്റെ ആശ്വാസം. ബൊളീവിയയും ഇക്വഡോറും സമനിലയില്‍ പിരിഞ്ഞു (2-2). പാബ്ലൊ എസ്കോബാറിന്റെ ഇരട്ട ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് ബൊളീവിയ സമനില വഴങ്ങിയത്. മൂന്ന്, 43 മിനിറ്റുകളില്‍ എസ്കോബാര്‍ ലക്ഷ്യം കണ്ടു. എന്നര് വലന്‍സിയ (47, 89) ഇക്വഡോറിന് സമനില നേടിക്കൊടുത്തു.
പത്ത് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ബ്രസീല്‍ മുന്നില്‍. ഉറുഗ്വെ (20), ഇക്വഡോര്‍ (17), കൊളംബിയ (17), അര്‍ജന്റീന (16), പരാഗ്വെ (16), ചിലി (14) ടീമുകള്‍ തുടര്‍ സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: