കൊച്ചി: ടോള്‍ കരാറുകാര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നതായി പരാതിയുണ്ടെന്ന് മന്ത്രി ജി. സുധാകരന്. ഇത് അനുവദിക്കാനാവില്ല. 218 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലങ്ങള്‍ക്ക് ഇതുവരെ ടോള്‍ പിരിച്ചതില്‍ നിന്ന് ആറ് കോടിയേ കിട്ടിയുള്ളൂ എന്നാണ് നിയമസഭയിലെ കണക്കെന്ന് പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പോ വകുപ്പിനു കീഴിലുള്ള കമ്പനിയോ നിര്‍മിക്കുന്ന പാലത്തിന് ഇനി ടോള്‍ ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി ജി സുധാകരന്. ദേശീയപാതയില്‍ നാലിടത്തെ ടോള്‍ നിര്‍ത്തലാക്കി. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഉണ്ടായിരുന്ന 15 ടോളുകളില്‍ രണ്ടെണ്ണം നിര്‍ത്തി. ബാക്കിയുള്ളവയുടെ കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഫയല്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ നിര്‍മാണം ആരംഭിക്കും. തീരദേശ ഹൈവേ നിര്‍മാണം, കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത നാലുവരിയാക്കല്‍ തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. സംസ്ഥാനത്തെ എല്ലാ റോഡുകളും ഓട അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: