മട്ടാഞ്ചേരി: കേരള തീരദേശത്ത് സുരക്ഷ ഏജന്‍സികള്‍ സംയുക്ത പട്രോളിങ്ങ് ശക്തമാക്കി. നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് കടല്‍ തീരത്ത് 24 മണിക്കൂര്‍ പട്രോളിങ്ങ് നടത്തുന്നത്.
സര്‍ജിക്കല്‍ അറ്റാക്കിന് ശേഷമുള്ള വിജിലന്‍സിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേന കേരളപുറംകടലില് പ്രത്യേക നിരീക്ഷണം നടത്തുകയാണ്. രാത്രി കാലപട്രോളിങ്ങിനൊപ്പം മത്സ്യ യാനങ്ങളുടെ ഗതി നിരീക്ഷണവും നാവിക സേന നടത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും തീരസുരക്ഷ ഉറപ്പാക്കാന്‍ സജീവമായി രംഗത്തുണ്ട്.
മത്സ്യബന്ധനത്തൊഴിലാളികള്‍ക്കും തീരദേശ ജാഗ്രതാ സമിതികള്‍ക്കും കോസ്റ്റല്‍ പോലീസ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി കോസ്റ്റല്‍ പോലീസ് ഐജി എസ്.സുരേന്ദ്രന് പറഞ്ഞു. കോസ്റ്റല്‍ പോലീസ് ആഭ്യന്തര പോലീസ് എന്നിവര്‍ തീരദേശത്ത് പ്രത്യേക നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. സംശയകരമായ സാഹചര്യങ്ങളില്‍ കാണുന്ന ജലയാനങ്ങള്‍, വ്യക്തികള്‍ എന്നിവ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികളും ഉണ്ടാകുമെന്നാണ് സൂചന. തീരദേശ പട്രോളിങ്ങ് സംവിധാനത്തെ നിരീക്ഷണം കാസര്‍കോഡും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള പോലീസ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ക്രോഡീകരണവും നടക്കുന്നതായി പോലീസ് വൃത്തങ്ങളും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: