കളമശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷംന തസ്നീം ചികിത്സയ്ക്കിടെ മരണമടഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യവുമായി ബന്ധുക്കള്‍ രംഗത്ത്. സംസ്ഥാന ആരോഗ്യ വകുപ്പിലേയും ആഭ്യന്തരവകുപ്പിലേയും സെക്രട്ടറിമാരെ നാളെ നേരില്‍ കണ്ട് ഇക്കാര്യം അഭ്യര്ത്ഥിക്കാനൊരുങ്ങുകയാണ് പിതാവ് അബൂട്ടിയും ബന്ധുക്കളും.
ഷംനയുടെ ജീവന് വെടിയുന്നതിന് മുമ്പ് മണിക്കൂറുകളോളം അരികെയുണ്ടായിരുന്ന സഹപാഠികളുടെ മൊഴിയെടുക്കാന്‍ പോലീസ് തയ്യാറാവാത്തത് കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ദൃക്സാക്ഷികളുടെ മൊഴി ഇല്ലാതെ വന്നാല്‍ സൗമ്യക്കേസ് പോലെ ഷംനയുടെ കേസിലും പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടില്ലെന്ന ആശങ്കയിലാണ് ബന്ധുക്കള്‍.
അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജിലെ 2 ഡോക്ടര്‍മാരെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരിന്നു. മെഡിസിന് വിഭാഗം മേധാവി ഡോ.ജില്‍സ് ജോര്‍ജ്ജ്, ഒന്നാം വര്‍ഷ പി.ജി മെഡിസിന് വിദ്യാര്‍ഥി ഡോ.ബിനോ ജോസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: