വൈക്കം: സംസ്ഥാനത്ത് കൊലപാതകവും, അക്രവും വര്‍ദ്ധിച്ചുവരുകയാണെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന് അഭിപ്രായപ്പെട്ടു. വൈക്കം സംഘജില്ലയുടെ വിജയദശിപൊതുസമ്മേളനത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സപിഎമ്മിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊലപാതക പരമ്പരയാണ് അരങ്ങേറുന്നത്. സകലലോകത്തുനിന്നും പുറംതള്ളപ്പെട്ട കമ്മ്യൂണിസം കേരളത്തില്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ അക്രമങ്ങള്‍. ഇതുകൊണ്ടെന്നും സംഘപരിവാര്‍ സംഘടനകളെ തകര്‍ക്കാന്‍ കഴിയില്ല. കാരണം ആരേയും ആശ്രയിക്കാതെ പ്രവര്‍ത്തിച്ച് വളര്‍ന്നതാണ് ആര്‍എസ്എസ്. പ്രേരണ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്സെന്നും അദ്ദേഹം പറഞ്ഞു.
സംഘടിത ഹിന്ദുസമൂഹത്തെ വാര്‍ത്തെടുക്കുകയാണ് സംഘലക്ഷ്യം. തൊണ്ണൂറു വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന്റെ സമസ്ഥമേഖലയിലും സ്വധീനം ഉറപ്പിക്കാന്‍ സംഘത്തിന് കഴിഞ്ഞു. രാഷ്ട്രീയ മേഖലയിലും തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പരിവാര്‍ സംഘടനകള്‍ മുന്‍നിരയിലാണ്. സംഘത്തെ ആദ്യം അവഗണിച്ചവര്‍ പിന്നീട് എതിര്‍ക്കാന്‍ തുടങ്ങി. അവരിപ്പോള്‍ സംഘത്തെ അംഗീകരിച്ചുതുടങ്ങി. ഒരു മണിക്കൂര്‍ ശാഖയിലൂടെ വ്യക്തി നിര്‍മ്മാണം നടക്കുന്നത്.
നമ്മൂടെ സര്‍വ്വകലാശാലകള്‍ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയതിന് തൂക്കിലേറ്റിയ വ്യക്തിയെ രക്തസാക്ഷിയാക്കി ആദരിച്ചു. ഇതിന് ചുക്കാന്‍ പിടിച്ച മുസ്ലീ പോഷകസംഘടനകള്‍ അംബേദ്ക്കറുടെ പേരിലും കബളിപ്പിക്കല്‍ നടത്തുകയാണ്.ചടങ്ങില്‍ ശ്രീകൃഷ്ണാ ആയൂര്‍വേദ ആശുപത്രി ചീഫ് ഫിസിഷ്യന്‍ ഡോ.വിജിത്ത് ശശിധരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് എം.ജി. സോമനാഥ്, ജില്ലാ കാര്യവാഹ് എം. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: