തൃശൂര്‍: സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന് നായരുടെ മകന് ടി. ഉണ്ണികൃഷ്ണനെ പൊതുമേഖലാ സ്ഥാപനത്തില്‍ ജനറല്‍ മാനേജരായി നിയമിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്.
ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തിയ രണ്ടായിരത്തോളം നിയമനങ്ങള്‍ ചട്ടവിരുദ്ധമാണ്. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണം. മതിയായ യോഗ്യതയോ പ്രവൃത്തിപരിചയമോ ഇല്ലാത്ത ഉണ്ണികൃഷ്ണനെ ജനറല്‍ മാനേജരാക്കുന്നതിനെ സിഐടിയു പോലും എതിര്‍ത്തു. എന്നിട്ടും മന്ത്രി ജയരാജന് പ്രത്യേക താത്പര്യമെടുത്ത് നിയമിക്കുകയായിരുന്നു. വന്‍ തോതിലുള്ള പണമിടപാടും ഇത്തരം നിയമനങ്ങള്‍ക്കു പിന്നില്‍ നടക്കുന്നുണ്ടെന്ന് സുരേന്ദ്രന് ആരോപിച്ചു.
സിപിഎം നേതാക്കളുടെ അഴിമതി അന്വേഷിക്കുന്ന കാര്യത്തില്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് താത്പര്യം കാണിക്കുന്നില്ല. അനധികൃത നിയമനങ്ങള്‍ക്കു നേതൃത്വം നല്കിയ ജയരാജന് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍ രാജിവക്കുയോ മുഖ്യമന്ത്രി അദ്ദേഹത്തെ ഒഴിവാക്കുകയോ വേണം. ഇല്ലെങ്കില്‍ ബിജെപി ഈ ആവശ്യമുന്നയിച്ച് സമരമാരംഭിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ്ണ, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: