മുണ്ടക്കയം: പെരുവന്താനത്തിനടുത്ത് ഓട്ടോറിക്ഷക്കു മുന്നില്‍ തെരുവുനായ്ക്കള്‍ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്. അപകടത്തില്‍ പതിനൊന്നുകാരന്റെ രണ്ടു കാലും ഒടിഞ്ഞു. മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്ക് ഉണ്ട്.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. പെരുവന്താനം സെന്റ്ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നീന്തല്‍ ചാമ്പ്യനും ആനചാരി മണിയാക്കുപാറയില്‍ എം.ജെ.മാത്യുവിന്റെ മകനുമായ ജിമല്‍ മാത്യു(13)നാണ് ഗുരുതരമായി പരിക്കറ്റത്. ജിമലിന്റെ രണ്ടു കാലുകളും ഒടിഞ്ഞ് മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്നു ജിമലിന്റെ സഹോദരനും ഇതേ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ ജില്‍ജോ മാത്യു(17), ഇവരുടെ പിതൃസഹോദരന് ഫിലിപ് ജോസഫിന്റെ മകളും ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിയുമായ ജോസ്ന ഫിലിപ്(11) ഓട്ടോറിക്ഷ ഡ്രൈവര്‍ അഴങ്ങാട് സ്വദേശി സുബിന് ജോസഫ് എന്നിവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിമല്‍ മാത്യുവിനെ ശസ്ത്രക്രിയക്കു വിധേയനാക്കി.
സ്കൂളിലെ നീന്തല്‍ ചാമ്പ്യനായ ജിമല്‍ മറ്റുളളവരോടൊപ്പം നീന്തല്‍ പരശീലനത്തിനുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മേഖലയില്‍ തെരുവുനായക്കളുടെ ശല്യം ഏറിവന്നിരിക്കുകയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച അഴങ്ങാട്ടിലും ആനചാരിയിലും രണ്ടുപേര്‍ക്കു നായയുടെ കടിയേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: