കാബൂള്‍: ഷിയാ പള്ളിയിലെ ഭീകരാക്രണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. രാത്രി എട്ടുമണിയോടെ തോക്കുമായി പള്ളിയില്‍ കടന്ന ഭീകരര്‍ തുരുതുരെ വെടിവെക്കുകയായിരുന്നു. പോലീസ് ഭീകരനെ കൊന്നു.
കാബൂളില്‍ ദേശീയ ദിനാഘോഷമായ അഷുറാ ആഘോഷത്തിനിടെയായിരുന്നു ആക്രമണം. ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. കാബൂളിലെ ഏറ്റവും വലിയ ഷിയ പള്ളിയിലാണ് ഭീകരാക്രമണം നടന്നത്. ആക്രമണ ഭീഷണിയെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. കനത്ത പോലീസ് കാവലും. ആയുധധാരിയായ ഭീകരന് പോലീസ് വേഷത്തിലാണെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: