ന്യൂദല്‍ഹി: പണം കിട്ടാത്തതിനാല്‍ ലൈംഗിക തൊഴിലാളികള്‍ ലൈംഗിക പീഡനമെന്ന പരാതിയുമായി വരേണ്ടെന്ന് സുപ്രീംകോടതി. മൂന്ന് പേര് ചേര്‍ന്ന് ഇരുപതുകാരിയെ പീഡിച്ചെന്ന പരാതി പരിശോധിച്ചപ്പോഴാണ് ജസ്റ്റിസ് പിനാകി ചന്ദ്ര ഗോഷ്, അമിതവാ റോയ് എന്നിവരുടെ ബഞ്ചിന്റെ നിരീക്ഷണം.
ബെംഗളൂരു സ്വദേശിനിയടെ പരാതി പരിശോധിച്ചപ്പോഴാണ് കേസ് കെട്ടു കഥയാണെന്ന് ബോധ്യപ്പെട്ടത്.മൂന്ന് പേര് ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. അന്വേഷണത്തില്‍ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് കണ്ടെത്തി. ജോലിയ്ക്ക് പോയിരുന്ന വീട്ടിലെ യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു, പണത്തിന് വേണ്ടി പരാതിക്കാരി ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു എന്നും പെണ്‍കുട്ടിക്കെതിരേ മൊഴിയുണ്ടായി.
ആവശ്യപ്പെട്ട 1000 രൂപ യുവാവ് നല്‍കാഞ്ഞതാണ് പെണ്‍കുട്ടിയുടെ പരാതിക്കും കേസിനും അടിസ്ഥാനമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: