ചണ്ഡിഗഢ്: ഹരിയാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഭഗവദ് ഗീത സെമിനാറില്‍ ഭാരത വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിതാ വില്യംസിനും യുഎസ് ജനപ്രതിനിധിസഭാംഗം തുള്‍സി ഗബ്ബാര്‍ഡും പങ്കെടുക്കും. ഭഗവദ് ഗീതയും ആധുനിക ജീവിതവും എന്ന വിഷയത്തിലാണ് ഡിസംബര്‍ 9ന് സെമിനാര്‍ നടക്കുന്നത്. ഡിസംബര്‍ 6മുതല്‍ കുരുക്ഷേത്രയില്‍ നടക്കുന്ന അഞ്ച് ദിവസത്തെ ആന്താരാഷ്ട്ര ഗീതാമഹോത്സവത്തിന്റെ ഭാഗമായിട്ടാണ് സെമിനാര്‍. ഗീതാമഹോത്സവം 6ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും.
പ്രമുഖരായ നിരവധി വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ബഹിരാകാശ യാത്രയില്‍ സുനിതാ വില്യംസിന്റെ കൈയില്‍ ഉണ്ടായിരുന്നത് ഭഗവദ് ഗീതയുടെ കോപ്പിയായിരുന്നു. 2013ല്‍ ഹവായില്‍ നിന്നും യുഎസ് ജനപ്രതിനിധി സഭയിലെത്തിയ തുളസി ഗബ്ബാര്‍ഡ് ഗീതയില്തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം സൃഷ്ടിച്ചിരുന്നു. ഹിന്ദുവല്ലാത്ത ഒരാള്‍ ആദ്യമായിട്ടാണ് ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്തത്. കുരുക്ഷേത്ര സര്‍വകലാശാല കാമ്പസിലാണ് സെമിനാര്‍ നടക്കുന്നത്.
ആഗേളതലത്തില്‍ ഗീതയുടെ സന്ദേശം എത്തിക്കുന്നതിനായിട്ടാണ് ഗീതാമഹോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. മഹോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ ഹരിയാനയിലെ 18000 വിദ്യാര്‍ത്ഥികള്‍ കുരുക്ഷേത്രയീലെ പുണ്യ ബ്രഹ്മ സരോവറില്‍ നിന്ന് ഗീതാ ശ്ലോകങ്ങള്‍ ചെല്ലും. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ 574 യുവതി യുവാക്കള്‍ ഭഗവദ് ഗീതാ പ്രഭാഷണങ്ങള്‍ നടത്തും. വിവിധ സാംസ്കാരിക പരിപാടികളും സാഹിത്യ, കലാ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: