പനാജി: ഗോവയില്‍ ഈമാസം 12 മുതല്‍ 14 വരെ പാക്ക് ഭീകരര്‍ ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എട്ടാമത് ബ്രിക്സ് ഉച്ചകോടിയ്ക്ക് നടക്കാനിരിക്കെയാണിത്.
പാക്ക് അധീന കാശ്മീരില്‍ ഭാരത സൈന്യം നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന് മുതല്‍ ഉച്ചകോടി പാക്ക് ഭീകരരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
ചൈനീസ് പ്രസിഡന്റ് സി ജിങ് പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന് എന്നിവരടക്കം 11 രാജ്യങ്ങളുടെ തലവന്മാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുക. ബിംസ്റ്റെക് ഉച്ചകോടിയും ഈമാസം പതിനഞ്ചിനും പതിനാറിനും ഗോവയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: