കോട്ടയം: കേരള ബ്രാഹ്മണസഭ സംസ്ഥാന വാര്‍ഷിക സമ്മേളനം 15, 16 തീയതികളില്‍ കോട്ടയത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്ച രാവിലെ 10ന് തിരുനക്കര ബ്രാഹ്മണസമൂഹം ഹാളില്‍ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. ബ്രാഹ്മണസഭ മധ്യമേഖല പ്രസിഡന്റ് എന്‍. രംഗനാഥന് അദ്ധ്യക്ഷത വഹിക്കും. 11ന് കലാമത്സരങ്ങള്‍. വൈകിട്ട് 4ന് സാംസ്കാരികമേള സമാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 6ന് സോപാനസംഗീതം. 16ന് രാവിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ പ്രതിനിധിസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന് അദ്ധ്യക്ഷത വഹിക്കും. എന്‍. ആര്. പരമേശ്വരന് പ്രമേയങ്ങള്‍ അവതരിപ്പിക്കും. എച്ച്. രാമനാഥന് ആമുഖപ്രസംഗം നടത്തും. ഉച്ചക്ക് 1.30ന് വനിത/യുവജനപ്രതിനിധി സമ്മേളനം കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്. സോന ഉദ്ഘാടനം ചെയ്യും. എന്‍. വി. പുഷ്പ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4ന് സമാപന സമ്മേളനം മന്ത്രി ഇ. പി. ജയരാജന് ഉദ്ഘാടനം ചെയ്യും. വി.എന്‍. വാസവന് മുഖ്യപ്രഭാഷണം നടത്തും.
1200 പ്രതിനിധികള്‍ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് സമുദായത്തിന്റെ ജനസംഖ്യാ പ്രാതിനിധ്യം. അതുകൊണ്ടുതന്നെ എല്ലായിടങ്ങളിലും സമുദായം അവഗണിക്കപ്പെടുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജി. സുബാഷ്, ഭാരവാഹികളായ പി. വി. രാമനാഥന്, കെ. സി. കൃഷ്ണമൂര്‍ത്തി, ആര്. കൃഷ്ണന്, ശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: