കൊല്‍ക്കത്ത: ഭൂരിപക്ഷത്തിന്റെ ചെലവില്‍ മതന്യൂനപക്ഷ പ്രീണനം നടത്തുന്നതിന് മമതാ ബാനര്‍ജി സര്‍ക്കാരിന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ദുര്‍ഗ്ഗാപൂജയുടെ ഭാഗമായ വിഗ്രഹ നിമജ്ജനം തടഞ്ഞ സര്‍ക്കാര്‍ നടപടി കോടതി അസാധുവാക്കി. വിജയദശമി ഒക്ടോബര്‍ 11 നായിരുന്നു. പിറ്റേന്ന് മുഹറം. 11 ന് വൈകിട്ട് ആറു മണിക്കു മുന്‍പ് നിമജ്ജനം ചെയ്യാത്ത ദുര്‍ഗ്ഗാ വിഗ്രഹങ്ങള്‍ ഒക്ടോബര്‍ 13 നേ നിമജ്ജനം ചെയ്യാവൂ എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഇതിനെതിരേ സമര്‍പ്പിച്ച മൂന്നു പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഒക്ടോബര്‍ ആറിന് പരിഗണിച്ച ജസ്റ്റീസ് ദീപാങ്കര്‍ ദത്ത, മമത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
”ഭൂരിപക്ഷത്തിന്റെ ചെലവില്‍, ഒട്ടും പ്രോത്സാഹിക്കാനാവാത്തതും നീതിമത്കരിക്കാനാവാത്തതുമായ തരത്തില്‍, ഒരു വിഭാഗം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള ശ്രമം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് വ്യക്തമാണ്,” കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ വാദം ഇങ്ങനെയായിരുന്നു: വിഗ്രഹ നിമജ്ജനവും മുഹറം പ്രകടനവും ഒന്നിച്ചു വന്നാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകും. മുമ്പ് സംഭവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ഏകപക്ഷീയവും ന്യൂനപക്ഷ വിഭാഗത്തിനെ പ്രീതിപ്പെടുത്താനുള്ളതെന്ന് പ്രകടവുമാണ്, കോടതി പറഞ്ഞു: ”പ്രകടനം മുഹറത്തിലെ ഒഴിവാക്കാനാവാത്ത ഘടകമല്ല. മുഹറം മുസ്ലിങ്ങളുടെ സുപ്രധാന ആഘോഷത്തില്‍ പെടുന്നുമില്ല,” ”വിഗ്രഹ നിമജ്ജനം വിജയദശമി ദിവസത്തിലല്ലാതെ മറ്റൊരു ദിവസത്തേക്കു നീട്ടാവുന്നതോ നേരത്തേ ആക്കാവുന്നതോ അല്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: