ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്ത് വിടില്ല. കോണ്‍ഗ്രസും കെജ്രിവാളും വീഡിയോ പുറത്ത് വിടണമെന്നാവശ്യപ്പെട്ടത് വന്‍ വിവാദമായിരുന്നു.
തെളിവുകള്‍ പരസ്യപ്പെടുത്താന്‍ തയ്യാറാണെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനോട് അടുപ്പമുള്ള ചൈന ഉള്‍പ്പെടെ ഒരു രാജ്യവും ഇതില്‍ സംശയം രേഖപ്പെടുത്തുകയോ അപലപിക്കുകയോ ചെയ്തിട്ടില്ല. മുസ്ലിം രാജ്യങ്ങളുള്‍പ്പെടെ ഭാരതത്തെ അനുകൂലിച്ചു. ഈ സാഹചര്യത്തില്‍ യുദ്ധസമാന അന്തരീക്ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
സമാന സാഹചര്യമുണ്ടായാല്‍ ഇത്തരത്തിലുള്ള സൈനിക നടപടി ആവര്‍ത്തിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. അമേരിക്കയെപ്പോലും മിന്നലാക്രമണത്തിന്റെ വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: