തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ ത്വരിത പരിശോധന വേണമെന്ന് വിജിലന്‍സിന് നിയമോപദേശം. നാളെ ജയരാജനെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ വിജിലന്‍സ് നിലപാട് കോടതിയെ അറിയിക്കും.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സിന്റെ നിലപാട് നാളെ തന്നെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയരാജനെതിരെ പരാതി കിട്ടിയിട്ടും വിജിലന്‍സ് ഡയറക്ടറുടെ ഭാഗത്ത് നിന്നും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഒരു പരാതി കിട്ടിക്കഴിഞ്ഞാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള പരമാധികാരം വിജിലന്‍സ് ഡയറക്ടര്‍ക്കുണ്ട്. എന്നിട്ടും അദ്ദേഹം നിയമോപദേശം തേടി സമയം പാഴാക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
ഇന്ന് വൈകുന്നേരത്തോടെ തന്നെ അന്തിമ തീരുമാനം വിജിലന്‍സ് ഡയറക്ടര്‍ എടുത്തേക്കും. നാളെ വിജിലന്‍സ് കോടതിയില്‍ അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ള നിയമനങ്ങളില്‍ വിജിലന്‍സിന്റെ കൂടി അനുവാദത്തോടെ മാത്രമേ നിയമനം നടത്താവൂവെന്ന് കാണിച്ചുള്ള ഒരു ഉത്തരവ് നിലവിലുണ്ട്. ഇത് പോലും പാലിക്കാതെയായിരുന്നു സുധീറിന്റെ നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: