സ്വന്തം ലേഖകന്‍
കൊല്ലം: എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ പോലീസ് സേനക്കും കൊടുത്തു ഇരുട്ടടി. എസ്ഐ മാരുടെത് അടക്കമുള്ള ഉദ്യോഗസ്ഥരുടെ അലവന്‍സ് വെട്ടിക്കുറച്ചിരിക്കുകയാണ് സര്‍ക്കാര്‍.
മാസത്തില്‍ നാല് ദിവസം എസ്ഐമാര്‍ക്ക് അവധി എടുക്കാം. എന്നാല്‍ പോലീസ് സ്റ്റേഷനിലെ സാഹചര്യം വച്ച് അവധിയെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ മുഴുവന്‍സമയവും എസ്ഐമാര്‍ സ്റ്റേഷനില്‍ ഉണ്ടാകും. അതിന്റെ ശമ്പളവും അവര്‍ക്ക് ലഭിക്കും. ശമ്പളം ഇനത്തില്‍ ആയിരം രൂപ കൂടി വര്‍ദ്ധിക്കും. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് രണ്ട് ദിവസം ഉറപ്പായും അവധിയെടുക്കണമെന്നാണ്. അവധിയെടുക്കാതെ ഡ്യൂട്ടി ചെയ്താലും പ്രത്യേക അലവന്‍സ് ലഭിക്കില്ല.
സ്റ്റേഷനില്‍ വന്നാലും അന്നേ ദിവസത്തെ ശമ്പളം കിട്ടില്ലെന്ന് അര്‍ത്ഥം. അതേസമയം ഇടതുസര്‍ക്കാരിന്റെ ഈ തീരുമാനം പോലീസ് സേനയില്‍ ചര്‍ച്ചയായിരിക്കുകയാണ്. അഴ്ചയില്‍ ഒരു ദിവസം പോലും അവധിയെടുക്കാന്‍ കഴിയാതെ മുഴുവന്‍സമയവും പ്രവര്‍ത്തിക്കുകയാണ് പോലീസുകാര്‍. ആവശ്യത്തിന് പോലീസുകാര്‍ ഇല്ലാത്തതാണ് ഡ്യൂട്ടി സമയം വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്. നിലവില്‍ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകയാണ് പോലീസുകാര്‍.
അവധിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ വലയുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഇത് പോലീസ് സേനയില്‍ തന്നെ വലിയ പ്രശ്നമായി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അലവന്‍സ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. സേനയിലേക്ക് കൂടുതല്‍ പോലീസുകാരെ പിഎസ്സി വഴി നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: