തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് ഉഴറുന്ന വ്യവസായ മന്ത്രി ഇ.പി ജയരാജന് പാര്‍ട്ടിയെ രാജിസന്നദ്ധത അറിയിച്ചു. സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം നാളെ ചേരാനിരിക്കെയാണ് ജയരാജന് പാര്‍ട്ടി സെക്രട്ടറിയെ രാജി സന്നദ്ധത അറിയിച്ചത്.
കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടയില്‍ എല്ലാ മന്ത്രിമാരും നടത്തിയ നിയമനങ്ങളടക്കമുള്ള കാര്യങ്ങള്‍ നാളത്തെ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് ജയരാജന് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. കൂടാതെ ത്വരിതാന്വേഷണം നടത്താനുള്ള നിയമോപദേശവും വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് വഴിവച്ചേക്കും.
ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ബന്ധുനിയമനത്തെക്കുറിച്ച് വിശദീകരണം നടത്താന്‍ ജയരാജന് ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി അത് വിലക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: