കണ്ണൂര്‍: അന്ന് സിപിഎമ്മുകാര്‍ അച്ഛനെ വെട്ടിക്കൊന്നു. 2002 മെയ് 21 നാണ് ബസ്സ് ഡ്രൈവറായിരുന്ന ചാവശ്ശേരിയിലെ ഉത്തമന് ഓടിച്ചിരുന്ന ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസ്സ് കീഴൂരില്‍ തടഞ്ഞുനിര്‍ത്തിയാണ് കൊല നടത്തിയത്. ആര്‍എസ്എസ് അനുഭാവിയായിരുന്ന ഉത്തമനെ എന്തിന് കൊന്നെന്ന ചോദ്യത്തിന് ഇന്നും സിപിഎം നേതൃത്വമോ അണികളോ ഉത്തരം നല്‍കിയിട്ടില്ല.
ആര്‍എസ്എസ് അനുഭാവിയായിരുന്ന ഉത്തമന് പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വന്തമായിരുന്നു. പൊതുകാര്യത്തിലിടപെടുമ്പോള് അദ്ദേഹം അവരുടെ രാഷ്ട്രീയമോ മറ്റ് പശ്ചാത്തലമോ നോക്കാറില്ലായിരുന്നു. ഒരു പെറ്റിക്കേസില്‍ പോലും പ്രതിയല്ലാതിരുന്ന ഉത്തമനെ നേതൃത്വത്തിന്റെ ഒത്താശയോടെ എന്തിന് വകവരുത്തിയെന്ന് നാട്ടുകാര്‍ക്കുമറിയില്ല. ഉത്തമന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജീവിതത്തിന്റെ നാനാതുറയില്‍ നിന്നെത്തിയ നാട്ടുകാര്‍ സിപിഎമ്മിനുള്ള മറുപടി തന്നെയായിരുന്നു.
ഉത്തമന്റെ സംസ്കാരത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഇരിട്ടി കാര്‍ക്കോട്ടെ അമ്മു അമ്മയെന്ന വന്ദ്യവയോധികയെയും ഷിഹാബ് എന്ന ചെറുപ്പക്കാരനെയും സിപിഎം സംഘം ബോംബെറിഞ്ഞ് പരിക്കേല്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ഉത്തമന് ബലിദാനിയാകുമ്പോള്‍ 11 വയസ്സായിരുന്ന രമിത്തിനെയും ഇന്നലെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: